രാജ്യാന്തരം

ഐ ഫോണ്‍ നന്നാക്കാനായി 19 കാരനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി; 22കാരിയും 32കാരിയും കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ഐ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പത്തൊന്‍പത് കാരനെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. 22 കാരിയും 32 കാരിയും ചേര്‍ന്ന് യുവാവിനെ കെട്ടിയിട്ട ശേഷം സെക്‌സ് ടോയ് ഉപയോഗിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഐ ഫോണിന്റെ സ്‌ക്രീന്‍ കേടുവരുത്തിയെന്നാരോപിച്ചായിരുന്നു ക്രൂരകൃത്യം. റഷ്യയിലാണ് സംഭവം.

ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇവര്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇത് ഓണ്‍ലൈനില്‍ പുറത്തുവിടുമെന്ന് പറഞ്ഞ് കൗമരക്കാരനെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഫോണ്‍ റിപ്പയര്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് 19 കാരനെ 22 കാരി ഫ്ലാറ്റിലേക്ക് വിളിച്ചു. തുടര്‍ന്ന് ഫോണുമായി വീട്ടിലേക്ക് പോയ യുവാവ് കേടുപാടുകള്‍ മാറ്റി ഫോണ്‍ തിരികെയെത്തിച്ചു. എന്നാല്‍ ഫോണിന്റെ സ്‌ക്രീന്‍ കേടാക്കിയെന്നാരോപിച്ച് യുവാവിനോട് ഇവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നല്‍കാന്‍ യുവാവ് തയ്യാറായില്ല. ഇതിന് പിന്നാലെ ഇവര്‍ സെക്‌സ് ടോയ് ഉപയോഗിച്ച് ഇയാളെ ബലാത്സംഗം ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു