രാജ്യാന്തരം

കോവിഡിനെ നശിപ്പിക്കാന്‍ അണുനാശിനിയെന്ന ട്രംപിന്റെ പരാമര്‍ശം; 30 പേര്‍ അണുനാശിനികള്‍ സ്വയം കുത്തിവെച്ച്‌ അപകടത്തിലായി  

സമകാലിക മലയാളം ഡെസ്ക്


വാഷിങ്‌ടണ്‍: യുഎസില്‍ അണുനാശിനികള്‍ സ്വയം കുത്തിവെച്ച്‌ അപകടത്തിലായവരുടെ കേസുകളില്‍ വര്‍ധന. കോവിഡ്‌ 19നെ നശിപ്പിക്കാന്‍ അണുനാശിനികള്‍ കുത്തിവെക്കണമെന്ന യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ പ്രതികരണം വന്നതിന്‌ പിന്നാലെയാണ്‌ അണുനാശിനികള്‍ കുത്തിവെച്ച്‌ അപകടത്തിലാവുന്നവരുടെ എണ്ണം വര്‍ധിച്ചത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌.

അണുനാശിനിയുടെ ഉപയോഗത്തെ കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശംവന്നതിന്‌ പിന്നാലെ വിഷ നിയന്ത്രണ കേന്ദ്രത്തിന്‌ സാധാരണ ലഭിക്കുന്നതിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ന്യൂയോര്‍ക്കിലെ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കി. ട്രംപിന്റെ പ്രസ്‌താവന വന്ന 18 മണിക്കൂര്‍ തികയുമ്പോഴേക്കും 30 പേരാണ്‌ കോവിഡിനെ നശിപ്പിക്കാന്‍ അണുനാശിനി സ്വയം കുത്തിവെച്ചത്‌.

ഇതില്‍ 10 കേസുകളില്‍ ബ്ലീച്ചിങ്‌ ഉല്‍പന്നങ്ങളാണ്‌ ഉഫയോഗിച്ചത്‌. 9 കേസുകള്‍ ലിസോള്‍ പ്രയോഗിച്ചും, 11 കേസുകള്‍ മറ്റ്‌ ഗാര്‍ഹീക ക്ലീനിങ്‌ ഉത്‌പന്നങ്ങള്‍ ഉപയോഗിച്ചുമാണ്‌. എന്നാല്‍ ട്രംപ്‌ തന്റെ പ്രസ്‌താവന പിന്നീട്‌ തിരുത്തിയിരുന്നു. താനൊരു തമാശ പറഞ്ഞതാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും