രാജ്യാന്തരം

കോവിഡ് വകവയ്ക്കാതെ രാജ്യത്തെമ്പാടും പ്രാർഥനായോഗം, രോഗ ബാധിതരുടെ പേരുകൾ രഹസ്യമാക്കി; കൊറിയയില്‍ സഭാധ്യക്ഷന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

സിയോൾ: ദക്ഷിണകൊറിയയിൽ കോവിഡ് പടർത്താൻ വഴിവച്ച ഷിൻചിയോൻജി ക്രൈസ്തവസഭയുടെ അധ്യക്ഷനെ അറസ്റ്റ് ചെയ്തു. 'ഷിൻചിയോൻജി ചർച്ച് ഓഫ് ജീസസ്' സ്ഥാപകനും 'പ്രൊമിസ്ഡ് പാസ്റ്റർ' എന്നറിയപ്പെടുകയും ചെയ്യുന്ന ലീ മാൻ-ഹീ ആണ് അറസ്റ്റിലായത്. കൊറോണ മുൻകരുതലുകൾ പാലിക്കാതെ രാജ്യത്തെമ്പാടും പ്രാർഥനായോഗം സംഘടിപ്പിച്ചതും രോഗം ബാധിച്ച സഭാംഗങ്ങളുടെ പേര് രഹസ്യമാക്കിവച്ചതിനുമാണ് എൺപത്തെട്ടുകാരനായ ലീ മാൻ-ഹീയെ അറസ്റ്റ് ചെയ്തത്. 

രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ന​ഗരമായ ഡേഗുവിൽ ലീയുടെ അനുയായിയും ഷിൻചിയോൻജി അംഗവുമായ 61കാരിയിൽ നിന്നാണ് വൈറസ് പകർന്നത്. 

സഭയുടെ നടപടിയാണ് സ്ഥിതി രൂക്ഷമാക്കിയതെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയപ്പോൾ  വാർത്താസമ്മേളം വിളിച്ചുകൂട്ടി ലീ മാൻ-ഹീ തലകുമ്പിട്ട് രാജ്യത്തോട് മാപ്പിരന്നു.  എന്നാൽ, അസൂയാലുക്കളായ തിന്മയുടെ ശക്തികളാണ് സഭാംഗങ്ങൾക്കിടയിൽ രോഗം പടർത്തിയതെന്നാണ് ലീ മാൻ-ഹീയുടെ അവകാശവാദം. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ സർക്കാരുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. സത്യം കോടതിയിൽ തെളിയിക്കുമെന്നാണ് സഭയുടെ വക്താവ് നിലപാടറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ