രാജ്യാന്തരം

കോവിഡ് രോഗവുമായി ജോലിക്ക് വന്നു, ഏഴുപേര്‍ മരണത്തിന് കീഴടങ്ങി; 300 പേര്‍ ക്വാറന്റൈനില്‍, 'സൂപ്പര്‍ സ്‌പ്രെഡര്‍'

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മുന്‍നിര രാജ്യമാണ് അമേരിക്ക. മുന്‍കരുതലില്‍ ഒരു ചെറിയ വീഴ്ച സംഭവിച്ചാല്‍ പോലും ചിലപ്പോള്‍ അത് വലിയ പ്രത്യാഘാതത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പുകള്‍ ഒറിഗോണ്‍ നിവാസികളുടെ അനുഭവത്തില്‍ ശരിയാണ്.

രോഗലക്ഷണങ്ങളുമായി ജോലിക്ക് വന്നയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഏഴുപേരാണ് കോവിഡിന് കീഴടങ്ങിയത്. പിന്നീട് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമാനമായ രീതിയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ മറ്റൊരാള്‍ വഴി 300 പേര്‍ക്ക് ക്വാറന്റൈനില്‍ കഴിയേണ്ടി വന്നതായി ഡഗ്ലസ് കൗണ്ടി അധികൃതര്‍ പറയുന്നു. കേവലം രണ്ടുപേരാണ് പ്രദേശത്ത് ഭീതി വിതച്ച് സൂപ്പര്‍  സ്‌പ്രെഡര്‍ തലത്തിലേക്ക് മാറിയത്.

ഒറിഗോണ്‍ സംസ്ഥാനത്ത് ഇതുവരെ 1347 പേരാണ് രോഗം  ബാധിച്ച് മരിച്ചത്. ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധയേറ്റത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡഗ്ലസ് കൗണ്ടിയില്‍ അതീവ ജാഗ്രതാനിര്‍ദേശമാണ് നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഞാന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു, ഏകാധിപത്യം തകര്‍ത്ത് ജനാധിപത്യം തിരികെ പിടിക്കണം'

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

'ആരാധകരെ ഇതിലെ, സൗജന്യ ടാറ്റു പതിക്കാം!'- ചരിത്ര നേട്ടത്തിന്റെ സ്മരണയ്ക്ക് ലെവര്‍കൂസന്റെ 'ഓഫര്‍'

11 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍, ഛത്തീസ്ഗഢില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

സംസ്ഥാനത്തെ ആശുപത്രികളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന, കണ്ടെത്തിയത് 1,810 നിയമലംഘനങ്ങള്‍