രാജ്യാന്തരം

കേക്ക് മത്സരത്തില്‍  മൂക്കുമുട്ടെ തിന്നു; അറുപതുകാരിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത് പരിധിയിലധികം കേക്ക്  കഴിച്ച വയോധികയ്ക്ക് ദാരുണാന്ത്യം. ക്വീന്‍സ്‌ലാന്‍ഡിലെ ഒരു പബ്ബിലായിരുന്നു കേക്ക് തീറ്റ മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ പരിധിയില്‍ അധികം കേക്ക് കഴിച്ചതിനെ തുടര്‍ന്ന് സ്ത്രീ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ മെഡിക്കല്‍ സംഘം സ്ഥലത്തെത്തി അവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓസ്‌ട്രേലിയന്‍ വാര്‍ഷികദിനാഘോഷത്തിന്റെ ഭാഗമായാണ് കേക്ക് തീറ്റ മത്സരം സംഘടിപ്പിച്ചത്. പരമ്പരാഗത മധുരപലഹാരമായ ക്യൂബ് സ്‌പോഞ്ച് കേക്കാണ് മത്സരത്തിന്റെ ഭാഗമായി നല്‍കിയത്.  ചോക്ലേറ്റിനൊപ്പം തേങ്ങയും ചേര്‍ത്താണ് കേക്ക് തയ്യാറാക്കിയത്. സ്ത്രീയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന നിഗമനത്തിലാണ് പൊലീസ്.

മത്സരത്തിനിടെ മരിച്ച വയോധികയ്ക്ക് മത്സരം സംഘടിപ്പിച്ച ഹോട്ടല്‍ മാനേജ്‌മെന്റും ജീവനക്കാരും ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. ഈ ദാരുണമായ സംഭവത്തില്‍ അന്തരിച്ച സ്ത്രീയുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നു. ഹോട്ടല്‍ മാനേജ്‌മെന്റും ജീവനക്കാരും മരിച്ചയാളുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്നു. സംഭവത്തില്‍ കേക്ക് തീറ്റ മത്സരത്തിന് നേതൃത്വം നല്‍കിയ ജീവനക്കാര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍