രാജ്യാന്തരം

തുടര്‍ന്നിരുന്നു എങ്കില്‍ തൂക്കിക്കൊല്ലുമായിരുന്നു, അഫ്ഗാന്‍ മറ്റൊരു സിറിയ ആവരുത്; ജനങ്ങളെ അഭിസംബോധന ചെയ്ത് അഷ്‌റഫ് ഗനി 

സമകാലിക മലയാളം ഡെസ്ക്


ദുബായ്: രാജ്യം വിട്ടതിന് ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് അഫ്ഗാൻ  മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനി. അബുദാബിയിൽ നിന്നാണ് അഷ്‌റഫ് ഗനിയുടെ ആദ്യ അഭിസംബോദന. സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ രാജ്യം വിട്ടത് എന്നും തുടർന്നിരുന്നു എങ്കിൽ തൂക്കി കൊല്ലുമായിരുന്നു എന്നും അഷ്റഫ് ​ഗനി പറഞ്ഞു. 

അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ പ്രവേശിച്ചപ്പോൾ താൻ പിന്നീടും അവിടെ തുടർന്നിരുന്നെങ്കിൽ രാജ്യം രക്തച്ചൊരിച്ചിലിന് സാക്ഷ്യം വഹിക്കേണ്ടി വന്നാനെ. താലിബാന്റെ ലക്ഷ്യം ഞാനായിരുന്നു. കാര്യങ്ങളറിയാതെയാണ് തന്റെ നേർക്ക് വിമർശനം ഉന്നയിക്കുന്നത്. കാബൂൾ മറ്റൊരു സിറിയയായി മാറരുത്. 

കാബൂളിൽ നിന്ന് പോയത് പണവുമായി എന്ന വാർത്ത അദ്ദേഹം നിഷേധിച്ചു.  പണം കടത്തിയെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. നുണപ്രചാരണങ്ങളാണ് നടക്കുന്നത്. അടിസ്ഥാന രഹിതമായ വാർത്തകളാണ് ഇവയെല്ലാം. സ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇതിനെക്കുറിച്ച് അറിയാമെന്നും അഷ്‌റഫ് ഗനി വ്യക്തമാക്കി

സ്വന്തം ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കുമെന്നും കൂടിയലോചനകൾ തുടരുമെന്നും അഷ്‌റഫ് ഗനി രാജ്യത്തെ അഭിസംബോദന ചെയ്തുകൊണ്ട് പറഞ്ഞു. ഇതിനിടെ അഷ്‌റഫ് ഗനിക്കും കുടുംബത്തിനും അഭയം നല്കയതായി യു എ ഇ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മാനുഷിക പരിഗണന മുൻനിർത്തിയാണ് അഷ്‌റഫ് ഗനിക്ക് അഭയം നൽകുന്നത് എന്ന് യുഎഇ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം