രാജ്യാന്തരം

കാബൂളില്‍ രക്ഷാദൗത്യത്തിന് എത്തിയ ഉക്രൈന്‍ വിമാനം ആയുധധാരികള്‍ റാഞ്ചി; ഇറാനില്‍ ഇറക്കിയതായി റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ രക്ഷാദൗത്യത്തിന് എത്തിയ ഉക്രൈന്‍ വിമാനം ആയുധധാരികള്‍ റാഞ്ചിയതായി റിപ്പോര്‍ട്ട്. വിമാനം ഒരു സംഘം യാത്രക്കാരെ കയറ്റി ഇറാനിലേക്കു കൊണ്ടുപോയതായി ഉക്രൈന്‍ വിദേശകാര്യ സഹമന്ത്രി യവ്ജനി യെനിന്‍ പറഞ്ഞു. ഇതു നിഷേധിച്ച് ഇറാന്‍ രംഗത്തുവന്നു.

താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനില്‍ കുടുങ്ങിയവരെ തിരിച്ചു നാട്ടിലെത്തിക്കാന്‍ എത്തിയ വിമാനമാണ് തട്ടിയെടുത്തതെന്ന് വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ഞായറാഴ്ചയാണ് വിമാനത്തിന്റെ നിയന്ത്രണം ആയുധധാരികള്‍ ഏറ്റെടുത്തതെന്നും ചൊവ്വാഴ്ച യാത്രക്കാരുമായി ഇറാനിലേക്കു പറന്നതായും യെനിന്‍ പറഞ്ഞു.

അതേസമയം വിമാനം റാഞ്ചിയെന്ന വാര്‍ത്തകള്‍ ഇറാന്‍ നിഷേധിച്ചു. മശാദ് വിമാനത്താവളത്തില്‍ ഇറങ്ങി ഇന്ധനം നിറച്ച വിമാനം കീവിലേക്കു പറന്നതായി ഇറേനിയന്‍ വ്യോമയാന അധികൃതര്‍ പറഞ്ഞു.

ഉക്രൈന്‍ വിദേശകാര്യ സഹമന്ത്രിയെ ഉദ്ധരിച്ച് റഷന്‍ വാര്‍ത്താ ഏജന്‍സിയാണ് റാഞ്ചല്‍ വാര്‍ത്ത പുറത്തുവിട്ടത്. ഉക്രൈന്‍ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''