വാഷിംഗ്ടൺ: നിയുക്ത പ്രസിഡൻ്റ് ജോ ബൈഡൻ അധികാരമേൽക്കും മുമ്പേ വൈറ്റ് ഹൗസ് വിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൈനിക ബേസിൽ വച്ചു അണികളെ അഭിസംബോധന ചെയ്തു നൽകിയ പിന്തുണയ്ക്ക് നന്ദിപറഞ്ഞിട്ടാണ് ട്രംപ് ഫ്ളോറിഡയിലേക്ക് മടങ്ങിയത്. ഞാൻ ഗുഡ് ബൈ പറയുകയാണ്. അതു തത്കാലത്തേക്ക് മാത്രമാണ്. അധികം വൈകാതെ നാം വീണ്ടും കണ്ടുമുട്ടും - എന്നാണ് ട്രംപിന്റെ വാക്കുകൾ.
വൈറ്റ് ഹൗസിലുണ്ടായിരുന്ന നാല് വർഷം തീർത്തും അവിസ്മരണീയമായിരുന്നെന്ന് ട്രംപ് പറഞ്ഞു. ജോ ബൈഡനും കമലഹാരിസും യുഎസ് ക്യാപിറ്റോളിൽ മണിക്കൂറുകൾക്കുള്ളിൽ അധികാരമേൽക്കാനിരിക്കെയാണ് ട്രംപ് വൈറ്റ് ഹൗസ് ഒഴിഞ്ഞത്.
വൈറ്റ് ഹൗസിലേക്ക് പുതിയ പ്രസിഡൻ്റിനെ സ്വാഗതം ചെയ്യുന്നത് സ്ഥാനമൊഴിയുന്ന പ്രസിഡന്റാണ്, വൈറ്റ് ഹൗസിൽ നിന്നും പുതിയ പ്രസിഡൻ്റ് പിന്നീട് പഴയ പ്രസിഡൻ്റിനെ യാത്രയാക്കുന്നതായിരുന്നു ഇതുവരെയുള്ള കീഴ്വഴക്കം. എന്നാല്ലെ ഇതെല്ലാം കാറ്റിൽപറത്തിയാണ് ട്രംപ് പടിയിറങ്ങിയത്. സൈനിക ബേസിൽ നിന്നും അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണിലാണ് ട്രംപ് ഫ്ളോറിഡയിലേക്ക് പോയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ