രാജ്യാന്തരം

ഒറ്റ ഡോസ് മാത്രം; ജോൺസൺ ആൻഡ് ജോൺസന്റെ കോവിഡ് വാക്‌സിന് 66 ശതമാനം ഫലപ്രാപ്തി 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച സിംഗിൾ-ഡോസ് കോവിഡ് വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ 66 ശതമാനം ഫലപ്രാപ്തി കാണിച്ചെന്ന് കമ്പനി. മൂന്ന് രാജ്യങ്ങളിലായി 44,000 ഓളം സന്നദ്ധപ്രവർത്തകരിൽ പരീക്ഷിച്ചതിന്റെ ഫലമാണ് കമ്പനി പുറത്തുവിട്ടത്. 

വിവിധ സ്ഥലങ്ങളിൽ നിന്നും കൊറോണ വൈറസിന്റെ വ്യത്യസ്ത വകഭേദങ്ങൾ ബാധിച്ചവരിൽ അടക്കം പരീക്ഷിച്ചപ്പോൾ വാക്സിൻ 66 ശതമാനം ഫലപ്രദമായിരുന്നുവെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ വാക്സിന് അമേരിക്കയിൽ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. നിലവിൽ രാജ്യത്ത് അനുമതി നൽകിയിരിക്കുന്ന ഫൈസർ, മൊഡേണ കോവിഡ് വാക്‌സിനുകളേക്കാൾ ഫലപ്രാപ്തി കുറവാണെങ്കിലും ഒറ്റ ഡോസ് മാത്രം നൽകിയാൽ മതി എന്നതാണ് ജോൺസൺ ആൻഡ് ജോൺസന്റെ വാക്‌സിനെ വ്യത്യസ്തമാക്കുന്നത്. 

ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ അമേരിക്കയിൽ 72 ശതമാനവും ലാറ്റിനമേരിക്കയിൽ 66 ശതമാനവും ദക്ഷിണാഫ്രിക്കയിൽ 57 ശതമാനവും ഫലപ്രദമാണെന്നും കമ്പനി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം