രാജ്യാന്തരം

ഹജ്ജ് കർമങ്ങൾ നാളെ തുടങ്ങും; ഇത്തവണയും വിദേശ തീർഥാടകർക്ക് വിലക്ക് 

സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് ഞായറാഴ്ച തുടക്കമാകും. കോവിഡ് ശക്തമായതിനാൽ വിദേശരാജ്യങ്ങളിൽനിന്ന് ആർക്കും ഈ വർഷവും ഹജ്ജിന് അനുമതി നൽകിയിട്ടില്ല. കർശന ആരോഗ്യ മുൻകരുതലുകൾ പാലിച്ച് ആഭ്യന്തര തീർഥാടകർ ശനി, ഞായർ ദിവസങ്ങളിലായി മക്കയിലെത്തും.

ഇത് രണ്ടാം വർഷമാണ് വിദേശ തീർഥാടകർക്ക് വിലക്ക്. കഴിഞ്ഞ വർഷവും പരിമിത എണ്ണം ആഭ്യന്തര തീർഥാടകർക്കായിരുന്നു അവസരം. ഇക്കുറി രജിസ്റ്റർ ചെയ്ത 5,58,200 പേരിൽനിന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് പൗരന്മാരും രാജ്യത്തെ താമസക്കാരായ വിദേശികളും ഉൾപ്പെട്ട 60,000 പേരെ തെരഞ്ഞെടുത്തിട്ടുണ്ട്. 

20 പേരെ വീതം 3000 ബസുകളിലായാണ് മക്കയിലെത്തിക്കുക. ഹറം പള്ളിയിലെ കഅബ പ്രദക്ഷിണത്തിനു ശേഷം തീർഥാടകർ മിനായിലേക്കു പോകും. ഞായറാഴ്ച മിനായിൽ താമസിച്ചു ശരീരവും മനസ്സും ഹജ്ജിനായി ഒരുക്കുന്നതോടെ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി