രാജ്യാന്തരം

ഐഫോണിലെ നഗ്നദൃശ്യങ്ങള്‍ സര്‍വീസ് സെന്ററില്‍നിന്നു ചോര്‍ന്നു; ആപ്പിളിന് കോടികളുടെ പിഴ 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: വിദ്യാര്‍ഥിനി നന്നാക്കാന്‍ നല്‍കിയ ഐഫോണിലെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും ജീവനക്കാര്‍ ദുരുപയോഗം ചെയ്തതിന് പ്രമുഖ മൊബൈല്‍ കമ്പനിയായ ആപ്പിളിന് കോടികളുടെ പിഴ. ആപ്പിള്‍ ഐഫോണ്‍ സര്‍വീസ് സെന്ററിലെ രണ്ടു ജിവനക്കാരാണ് യുവതിയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വിദ്യാര്‍ത്ഥിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ദുരുപയോഗം ചെയ്താണ് വീഡിയോ പ്രചരിപ്പിച്ചത്.

2016ല്‍ കലിഫോര്‍ണിയയിലാണ് സംഭവം നടന്നത്. കേടായ ഐഫോണ്‍ നന്നാക്കാന്‍ ആപ്പിള്‍ സര്‍വീസ് സെന്ററില്‍ നല്‍കിയ സര്‍വകലാശാല വിദ്യാര്‍ഥിക്കാണ് ദുരനുഭവം ഉണ്ടായത്. വിദ്യാര്‍ഥിയുടെ പത്തു സ്വകാര്യ ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിപ്പിച്ചത്. വിദ്യാര്‍ഥിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ദുരുപയോഗം ചെയ്താണ് ആപ്പിള്‍ ജീവനക്കാര്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കൂട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ നീക്കം ചെയ്തു.

തുടര്‍ന്ന് നടന്ന നിയമപോരാട്ടത്തിന് ഒടുവിലാണ് ആപ്പിളിന് കോടികള്‍ പിഴ ചുമത്തിയത്. യുവതി നേരിട്ട മാനസിക പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്താണ് നടപടി. കേസിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തണമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

92,000 രൂപ വരുമാനമുള്ള മുഖ്യമന്ത്രിക്ക് എവിടുന്നാ കാശെന്ന് ചോദിക്കണോ?; പോയത് വിശ്രമിക്കാനെന്ന് എകെ ബാലന്‍

ജസ്റ്റിന്‍ ബീബര്‍ അച്ഛനാകുന്നു, നിറവയറുമായി ഹെയ്‌ലി: ചിത്രങ്ങള്‍ വൈറല്‍

പാലക്കാട് 67 കാരന്റെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം; ജാ​ഗ്രതാനിർദേശം നൽകി ആരോ​ഗ്യവകുപ്പ്

'സ്ത്രീകളുടെ അക്കൗണ്ടില്‍ ഓരോ ലക്ഷം രൂപ വീതം, രണ്ടു ഭാര്യമാരുണ്ടെങ്കില്‍ രണ്ടുലക്ഷം കിട്ടും'; വാഗ്ദാനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

'നിര്‍മ്മാല്യത്തില്‍ തുടങ്ങി ശ്രീകോവില്‍ അടയ്ക്കുന്നത് വരെ, ഗുരുവായൂരിലെ ചടങ്ങുകളുടെ മനോഹര വിവരണം'; കൃഷ്ണലീല പ്രകാശനം ചെയ്തു