രാജ്യാന്തരം

വനിതാ വോളിബോള്‍ താരത്തെ കഴുത്തറുത്ത് കൊന്ന് താലിബാന്‍; ഛേദിച്ച ശിരസിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍

സമകാലിക മലയാളം ഡെസ്ക്


കാബൂൾ: അഫ്ഗാൻ ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗത്തെ താലിബാൻ കഴുത്തറുത്ത് കൊന്നു. മെഹ്ജബിൻ ഹക്കിമി എന്ന വോളിബോൾ താരത്തെ താലിബാൻ കൊലപ്പെടുത്തിയ വിവരം പരിശീലകയാണ് വെളിപ്പെടുത്തിയത്.  ഈ മാസം ആ​ദ്യമാണ് കൊല‌പാതകം നടന്നത്. 

കൊലപാതക വിവരം പുറത്തറിയിക്കരുതെന്ന് ഇവരുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഏതാനും ദിവസം മുൻപ് മെഹ്ജബിന്റെ ഛേദിച്ച ശിരസ്സിന്റെയും ചോര കട്ടപിടിച്ച കഴുത്തിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

മെഹ്ജബിന്‍ ഹക്കിമിയുടെ സഹതാരങ്ങള്‍ ഒളിവില്‍

അഫ്​ഗാനിലെ വോളിബോൾ ടീം അം​ഗങ്ങളിൽ ഭൂരിഭാ​ഗം പേർക്കും താലിബാൻ അധികാരമേൽക്കുന്നതിന് മുൻപ് രാജ്യം വിടാൻ കഴിഞ്ഞിരുന്നില്ല. രണ്ട് വോളിബോൾ താരങ്ങളാണ് രാജ്യം വിട്ടത്.

ബാക്കിയുള്ളവർ ഒളിവിലാണെന്ന് പരിശീലക പറയുന്നു. വിവിധ ടൂർണമെന്റുകളിലും ടിവി പരിപാടിയിലും പങ്കെടുത്തതാണ് താലിബാനെ പ്രകോപിപ്പിച്ചത്. കാബൂൾ മുനിസിപ്പാലിറ്റി വോളിബോൾ ക്ലബ്ബിലെ മികച്ച താരമായിരുന്നു മെഹ്ജബിൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്