രാജ്യാന്തരം

'ലോകത്തെ അഭിസംബോധന ചെയ്യണം'; യുഎന്നില്‍ സംസാരിക്കാന്‍ അനുമതി തേടി താലിബാന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: യുഎന്‍ പൊതുസഭയില്‍ ലോകത്തെ അഭിസംബോധന ചെയ്യാന്‍ അനുമതി തേടി താലിബാന്‍. ദോഹ ഘടകം വക്താവ് സുഹൈല്‍ ഷഹീനെ അഫ്ഗാനിസ്ഥാന്റെ യുഎന്‍ അംബാസഡറായി പ്രഖ്യാപിച്ചു.

താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖിയാണ് തങ്ങള്‍ക്കും അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറലിന് കത്തയച്ചത്. അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ,യുഎന്‍ ഉള്‍പ്പെടെയുള്ളവ തങ്ങളുമായി സഹകരിക്കണമെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും താലിബാന്‍ പറഞ്ഞിരുന്നു. കത്ത് കിട്ടിയ വിവരം  യുഎന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

താലിബാന്റെ ആവശ്യം, അമേരിക്ക, റഷ്യ,ചൈന എന്നിവരുള്‍പ്പെടുന്ന ഒന്‍പതംഗ സമിതി പരിശോധിക്കും. യുഎന്‍ യോഗം അവസാനിക്കുന്ന തിങ്കളാഴ്ചയ്ക്ക് മുന്‍പ് യോഗം ചേരാന്‍ സാധ്യതയില്ല. അതിനാല്‍ താലിബാന്റെ ആവശ്യം പരിഗണിക്കപ്പെട്ടേക്കില്ല എന്നാണ് സൂചന.

അതേസമയം താലിബാന്‍ പുറത്താക്കിയ മുന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഗുലാം ഇസാക്സായി ന്യൂയോര്‍ക്കിലുണ്ട്.അദ്ദേഹത്തിന്റെ ദൗത്യം അവസാനിച്ചെന്നും അഫ്ഗാനെ നിലവില്‍ ഗുലാം ഇസാക്‌സായി പ്രതിനിധീകരിക്കുന്നില്ലെന്നും താലിബാന്‍ കത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു