രാജ്യാന്തരം

'ഞാന്‍ ബൈബിള്‍ പണ്ഡിതനാണ്, ബലി ചെയ്യാന്‍ വിളിക്കപ്പെട്ടവന്‍'; ഒന്നിനുപുറകെ ഒന്നായി അഞ്ച് കൊലപാതകം, അറസ്റ്റ്  

സമകാലിക മലയാളം ഡെസ്ക്

ടെക്‌സസ്: കാമുകിയെ അടക്കം അഞ്ച് പേരെ കൊന്നെന്ന് 41കാരന്റെ കുറ്റസമ്മതം. ബൈബിള്‍ പണ്ഡിതന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ അവരെ ബലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നെന്നാണ് മൊഴി നല്‍കിയത്. ജേസണ്‍ തോണ്‍ബര്‍ഗ് എന്നയാളാണ് അറസ്റ്റിലായത്.

മാലിന്യം ശേഖരിക്കാന്‍ നിക്ഷേപിച്ചിരുന്ന വീപ്പകളിലാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അവയവങ്ങള്‍ വേറിട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. കാമുകിക്ക് പുറമേ മുറിയില്‍ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെയും ജേസണ്‍ വകവരുത്തി. ബലി ചെയ്യാന്‍ നിയുക്തനാണ് താനെന്നാണ് കൊലപാതകങ്ങള്‍ ഏറ്റുപറഞ്ഞ് ജേസണ്‍ പറയുന്നത്. 

ഒരു പുരുഷന്റെയും രണ്ട് സ്ത്രീകളുടെയും മൃതദേഹങ്ങളാണ് മാലിന്യവീപ്പയില്‍ കണ്ടെത്തിയത്. വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് ജേസണിലേക്ക് എത്തിയത്. എസ് യു വിയില്‍ നീണ്ട കോട്ട് ധരിച്ച് രാത്രിയില്‍ ഇയാള്‍ ഒരു കവര്‍ നിക്ഷേപിച്ച് മടങ്ങുന്നതാണ് വിഡിയോയിലുള്ളത്. ഇതിനുപിന്നാലെ പിറ്റേന്ന് രാവിലെ എത്തി കൂടുതല്‍ കവറുകള്‍ നിക്ഷേപിക്കുന്നതും കാണാം. ഈ വര്‍ഷം മെയില്‍ നടന്ന ഇയാളുടെ റൂം മേറ്റിന്റെ മരണത്തില്‍ പൊലീസിന് സംശയമുണ്ടായിരുന്നു. ജേസണ്‍ സുഹൃത്തിന്റെ കഴുത്ത് മുറിച്ചശേഷം ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നെന്നാണ് അറസ്റ്റ് വാറന്റില്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം