സബ്രീന്‍ അല്‍ റൂഹ്
സബ്രീന്‍ അല്‍ റൂഹ്  
രാജ്യാന്തരം

കുഞ്ഞ് സബ്രീന്‍ മടങ്ങി, അമ്മയുടെ അടുത്തേയ്ക്ക്; ജീവിതത്തോട് പോരാടിയത് നാലുനാള്‍

സമകാലിക മലയാളം ഡെസ്ക്

ഗസാ സിറ്റി: റാഫയില്‍ ബോംബാക്രമണത്തില്‍ പരിക്കേറ്റ പലസ്തീന്‍ യുവതി മരണത്തിന് മുമ്പ് ജന്മം നല്‍കിയ പെണ്‍കുഞ്ഞ് സബ്രീന്‍ അല്‍ റൂഹ് വിടപറഞ്ഞു. മരണം സംഭവിച്ചുകൊണ്ടിരുന്ന അമ്മയുടെ ഉദരത്തില്‍ നിന്ന് തെക്കന്‍ ഗാസയിലെ ഡോക്ടര്‍മാര്‍ ഞായറാഴ്ച ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് സബ്രീലിന് വെറും നാലുനാള്‍ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ.

കഴിഞ്ഞ ശനിയാഴ്ച രാത്രി റാഫയിലെ വീട്ടില്‍ ഇസ്രയേല്‍ ബോംബിട്ടതിനെത്തുടര്‍ന്നാണ് ഗര്‍ഭിണിയായ സബ്രീന് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ച സബ്രീന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞത് വാര്‍ത്തായായിരുന്നു. സബ്രീന്റെ മൂന്ന് വയസുള്ള മകള്‍ മലാകും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമ്മ സബ്രീന്‍ അല്‍ സകാനിയുടെ കുഴിമാടത്തിനടുത്താണ് കുഞ്ഞ് സബ്രീനെയും അടക്കം ചെയ്തത്. ജനന സമയത്ത് സബ്രീന് തൂക്കം വളരെ കുറവായിരുന്നു. മാസം തികയാതെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ശ്വാസകോശ സംബന്ധമായ പ്രശ്‌നത്തെത്തുടര്‍ന്നാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി