നിത്യഹരിത നായകൻ പ്രേംനസീറിന്റെ വീട് വിൽപ്പനയ്ക്ക്. തിരുവനന്തപുരം ചിറയൻകീഴ് പുലിമൂട് ജംഗ്ഷനു സമീപമുള്ള ലൈല കോട്ടേജ് ആണ് വിൽപനയ്ക്ക് വച്ചിരിക്കുന്നത്. പ്രേം നസീറിന്റെ ഓർമകൾ സൂക്ഷിക്കുന്ന ലൈല കോട്ടേജിൽ ഇപ്പോഴും ആരാധകർ സന്ദർശനം നടത്താറുണ്ട്.
പ്രേംനസീറിന്റെ മൂന്നു മക്കളില്‍ ഇളയ മകളായ റീത്തക്കാണ് വീട് ലഭിച്ചത്. പിന്നീട് റീത്ത മകള്‍ക്ക് വീട് കൈമാറി. വിദേശത്ത് താമസിക്കുന്ന കുടുംബത്തിന് വീട് നോക്കുന്നത് പ്രയാസമായതോടെയാണ് ലൈല കോട്ടേജ് വിൽക്കാൻ തീരുമാനിച്ചത്. 60 വർഷത്തോളം പഴക്കമുള്ളതാണ് ഈ വീട്. എങ്കിലും ഭിത്തികള്‍ക്കും കോണ്‍ക്രീറ്റിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എന്നാൽ, ജനലുകളും വാതിലുകളും ചിതലരിച്ച് തുടങ്ങി.
പ്രേംനസീര്‍ വിടപറഞ്ഞ് 33 വര്‍ഷം കഴിഞ്ഞെങ്കിലും ഈ വീട് മാത്രമാണ് ചിറയിന്‍കീഴിലെ അദ്ദേഹത്തിന്‍റെ സ്മൃതിമണ്ഡപം. വീട് കാണാന്‍ ഇന്നും നിരവധി പേരാണ് എത്തുന്നത്. പ്രേംനസീറിന്റെ സ്മാരകമായിരിക്കുമെന്ന പ്രതീക്ഷയിലെത്തുന്ന സിനിമ പ്രേമികള്‍ കാണുന്നത് വീട് കാട് പിടിച്ച് നശിക്കുന്നതാണ്. ലൈല കോട്ടേജ് വിൽക്കാനുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സിനിമാ പ്രേമികൾ രംഗത്തെത്തുകയാണ്. ലൈല കോട്ടേജ് സർക്കാർ വിലയ്ക്കുവാങ്ങി നസീറിന്റെ സ്മാരകം ആക്കണമെന്നാണ് നാട്ടുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ആവശ്യം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ