മുംബൈ; മുതിർന്ന ബോളിവുഡ് നടൻ വിക്രം ഗോഖലെയുടെ ആരോഗ്യനില അതീവ ഗുരുതമായി തുടരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സ. അതിനിടെ വിക്രം ഗോഖലെ മരിച്ചു എന്നതരത്തിൽ ബുധനാഴ്ച വൈകിട്ടു മുതൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ കുടുംബം രംഗത്തെത്തി.
82-കാരനായ വിക്രം ഗോഖലെ കഴിഞ്ഞ 15 ദിവസമായി പുണെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലാണ് ചികിത്സയിലാണ്. അതിനിടെയാണ് മരിച്ചെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും വെന്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുകയാണെന്നും ഗോഖലെയുടെ മകള്‍ വ്യക്തമാക്കി. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അവർ അഭ്യർഥിച്ചു.
മറാത്തി, ഹിന്ദി സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന നടനാണ് വിക്രം ഗോഖ്‌ലെ. അമിതാഭ് ബച്ചന്റെ അഗ്നിപഥ്, സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ഗേ ചുകേ സനം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 1971ലാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2010ല്‍ മറാത്തി ചിത്രം അനുമതിയിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചു. 40 വര്‍ഷത്തം കരിയറില്‍ നിരവധി ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ടു. മിഷന്‍ മംഗള്‍, ബാംങ് ബാംങ്, ഭൂല്‍ ഭുലയ്യ എന്നിവയിലാണ് അടുത്തിടെ അഭിനയിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ