ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ ടെലിവിഷൻ പരസ്യത്തിന് ഏറ്റവും കൂടുതൽ തുക ചെലവിട്ടത് ബി.ജെ.പിയെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് അടുത്തതോടെ നെറ്റ്ഫ്ലിക്സ് അടക്കമുള്ള വൻകിട കോർപറേറ്റുകളെ കടത്തിവെട്ടിയാണ് പരസ്യം നൽകുന്നതിൽ ബി.ജെ.പി ഒന്നാമത് എത്തിയിരിക്കുന്നത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച കൗണ്‍സിലിന്റെ (ബാര്‍ക്) കണക്ക് പ്രകാരമാണിത്. കോൺഗ്രസ് ആദ്യ പത്തിൽപോലും ഇടം പിടിച്ചിട്ടില്ല.
എല്ലാ ചാനലുകള്‍ക്കും പരസ്യം നല്കുന്നതില് ബിജെപി ഒന്നാം സ്ഥാനത്താണ്. ഹിന്ദുസ്ഥാന്‍ ലിവര്‍, നെറ്റ്ഫ്ളിക്സ്, ആമസോണ്‍, ട്രിവാഗോ, തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളെല്ലാം ബിജെപിക്ക് പുറകിലാണ്.മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബിജെപി കോര്‍പ്പറേറ്റുകളെ പോലും പിന്തള്ളുന്ന തരത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്. നവംബര്‍ പത്ത് മുതല്‍ പതിനാറ് വരെയുള്ള ദിവസങ്ങളില്‍ ടെലിവിഷൻ ചാനലുകളില്‍ ബി.ജെ പി പരസ്യം സംപ്രേഷണം ചെയ്യപ്പെട്ടത് 22,099 തവണയാണ്.
കോർപറേറ്റുകളായ നെറ്റ്ഫ്ലിക്സ്, ഹിന്ദുസ്ഥാൻ ലിവർ, ആമസോണ്‍, ട്രിവാഗോ, സന്ദുര്‍, ഡെറ്റോള്‍ തുടങ്ങിയവയാണ് ബി.ജെ.പിക്ക് പിന്നിലുള്ളത്. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തിസ്ഗഢ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബി.ജെ.പി കോർപറേറ്റുകളെ പോലും പിന്തള്ളുന്ന തരത്തില്‍ പരസ്യം നല്‍കുന്നത്. നവംബർ 10നുമുമ്പുള്ള ആഴ്ചയിലെ കണക്കുപ്രകാരം ബി.ജെ.പി രണ്ടാം സ്ഥാനത്തായിരുന്നു.
തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ടെലിവിഷന്‍ പരസ്യത്തില്‍ ഒന്നാം സ്ഥാനത്തെത്തി ബിജെപി. കോര്‍പ്പറേറ്റ് കമ്പനികളെ പോലും പിന്തളളിയാണ് ബിജെപി മുമ്പിലെത്തിയത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കണക്കാക്കുന്നത്. അതിനാല്‍ തന്നെയാണ് വന്‍തോതില്‍ പണം മുടക്കി പരസ്യം നല്കാന് ബിജെപി തയ്യാറായതും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ