മകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ; കോപാകുലനായ പിതാവ് യുവാവിനെ കോടാലികൊണ്ട് വെട്ടിക്കൊന്നു

അജ്ഞാത മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണമാണ് നിര്‍ണായക വഴിത്തിരിവിലെത്തിയത്
മകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ; കോപാകുലനായ പിതാവ് യുവാവിനെ കോടാലികൊണ്ട് വെട്ടിക്കൊന്നു

മുംബൈ : പ്രായപൂര്‍ത്തിയാകാത്ത മകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവിനെ അച്ഛന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലെ വാസെയിലാണ് സംഭവം. ഒരുമാസം മുമ്പായിരുന്നു കൊലപാതകം നടന്നത്. എന്നാല്‍ അജ്ഞാത മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണമാണ് നിര്‍ണായക വഴിത്തിരിവിലെത്തിയത്. 

യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ആരിഫ് ഖാസി (42), സഹായി അങ്കുഷ് സാനെ (45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ നിലയില്‍ യുവാവിന്റെ മൃതദേഹം കഴിഞ്ഞമാസം കണ്ടെത്തുകയായിരുന്നു. എന്നാല്‍, കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചില്ല. തുടര്‍ന്ന് മരിച്ചയാളുടെ ചിത്രങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പൊലീസ് പ്രദര്‍ശിപ്പിച്ചു.

സുഹാസ് ദോണ്ഡെ എന്നയാളാണ് മരിച്ചതെന്ന് ചിത്രം കണ്ട ബന്ധു തിരിച്ചറിയുകയായിരുന്നു. ഒക്ടോബര്‍ 16 മുതല്‍ സുഹാസിനെ കാണാതായിരുന്നതായും ബന്ധു വെളിപ്പെടുത്തി. ഇതോടെ സുഹാസിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് അന്വേഷണമാണ്, പ്രതികളായ ആരിഫ് ഖാസി, അങ്കുഷ് സാനെ എന്നിവരിലേക്കെത്തിയത്. 

സുഹാസും ആരിഫും ഒരേ പ്രദേശത്താണ് താമസിക്കുന്നത്. ആരിഫിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ അശ്ലീല ചിത്രങ്ങള്‍ സുഹാസ് പകര്‍ത്തി. ഇത് അറിഞ്ഞ ആരിഫ് യുവാവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു.  ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി മയക്കിയ സുഹാസിനെ,  അങ്കുഷിന്റെ സഹായത്തോടെ കാറില്‍ കാട്ടിലെത്തിച്ചു. തുടര്‍ന്ന് കോടാലി കൊണ്ട് വെട്ടി കൊല്ലുകയായിരുന്നുവെന്ന് ആരിഫ് പൊലീസിനെ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com