പനാജി: ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ അര്‍ബുദം ബാധിച്ച് മരിച്ചത് ദൈവത്തിന്റെ ശിക്ഷയാണന്ന വൈദികന്റെ പരാമര്‍ശം വിവാദമായി. കത്തോലിക്ക വൈദികൻ ഫാ. കോണ്‍സൈസാവോ ഡിസില്‍വ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
കത്തോലിക്കരുടെ പൊതുഅവധികള്‍ റദ്ദാക്കുകയും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിനെത്തിടർന്നുണ്ടായ ദൈവകോപത്തെ തുടര്‍ന്നാണ് പാരീക്കര്‍ അർബുദ ബാധിതനായതെന്നും അതാണ് മരണത്തിന് കാരണമായതെന്നുമാണ് പ്രസംഗത്തിന്റെ ഉള്ളടക്കം. ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് ബിജെപിയുടേതെന്നും അവര്‍ക്ക് വോട്ട് ചെയ്യരുതെന്നും കോണ്‍സൈസാവോ ഡിസില്‍വ പറഞ്ഞു.
സൗത്ത് ഗോവയിലെ രാജാ പള്ളിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു വിവാദ പരാമർശം. പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. വൈദികന്റെ പരാമര്‍ശം സംസ്ഥാനത്തെ സാമുദായിക ഐക്യം തകർക്കുമെന്നും സംഭവത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി പരാതി നല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ