മഹാരാഷ്ട്രയില്‍ ആര് വാഴും, ഇന്ന് നിര്‍ണായകം; ത്രികക്ഷി സഖ്യത്തിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍

സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചത്
മഹാരാഷ്ട്രയില്‍ ആര് വാഴും, ഇന്ന് നിര്‍ണായകം; ത്രികക്ഷി സഖ്യത്തിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി; മഹാരാഷ്ട്രയില്‍ ഇന്ന് സുപ്രധാന ദിനം. സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയ്‌ക്കെതിരേ കോണ്‍ഗ്രസ്- എന്‍സിപി- ശിവസേന സഖ്യം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രാവിലെ 11.30 നാണ് ഹര്‍ജി പരിഗണിക്കുന്നത്. ന്യൂനപക്ഷ സര്‍ക്കാരിന് അധികാരമേല്‍ക്കാന്‍ കൂട്ടുനിന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയുടെ നടപടി ഏകപക്ഷീയവും വഞ്ചനാപരവുമാണെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ബിജെപിക്കൊപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ എന്‍സിപി നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി. ശരദ് പവാര്‍ വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. ജയന്ത് പാട്ടിലാണ് പുതിയ നിയമസഭാകക്ഷി നേതാവ്. ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ യോഗം അജിത് പവാറിനോട് ആവശ്യപ്പെട്ടു.

അജിത് പവാറിനെ പിന്തുണയ്ക്കുന്ന എന്‍സിപി എംഎല്‍എമാരില്‍ ഏഴ് എംഎല്‍എമാരും ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തു. ഒമ്പത് എംഎല്‍എമാരാണ് അജിത്തിനെ പിന്തുണച്ചിരുന്നത്. മൊത്തം 50 എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്.  ഗവര്‍ണര്‍ എല്ലാ നിയമങ്ങളും തെറ്റിച്ചാണ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. വിഷയം പാര്‍ലമെന്റിലും ഉന്നയിക്കുമെന്ന് വോണുഗോപാല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com