ബിജെപിയുടെ സിറ്റിങ് സീറ്റും പിടിച്ചെടുത്ത് തൃണമൂല്‍; ബിഹാറില്‍ ആര്‍ജെഡി മുന്നില്‍, ഉപതെരഞ്ഞെടുപ്പുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു
തൃണമൂല്‍ പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രാകടനം/ഫയല്‍
തൃണമൂല്‍ പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രാകടനം/ഫയല്‍


ന്യൂഡല്‍ഹി: രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 29 നിയമസഭ സീറ്റുകളിലേക്കും മൂന്ന് ലോക്‌സഭ സീറ്റുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്. ബിജെപിയുടെ സിറ്റിങ് സീറ്റിലും തൃണമൂലാണ് മുന്നില്‍.

ദിന്‍ഹാതയില്‍ ടിഎംസിയുടെ ഉദ്യാന്‍ ഗുഹ 63,000വോട്ടുകള്‍ക്ക് മുന്നിലാണ്. കര്‍ണാടകയിലെ രണ്ട് സീറ്റുകളില്‍ സിന്ദഗിയില്‍ ബിജെപിയും ഹംഗലില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. 

ബിഹാറിലെ താരാപൂരില്‍ ആര്‍ജെഡിയാണ് മുന്നില്‍. ഹിമാചല്‍ പ്രദേശിലെ മണ്ഡി പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപി ലീഡ് ചെയ്യുന്നു. മധ്യപ്രദേശിലെ ഖണ്ഡ്‌വ ലോക്‌സഭ സീറ്റിലും റായ്ഗണ്‍ നിയമസഭ സീറ്റിലും ബിജെപിയാണ് മുന്നില്‍. 

ആന്ധ്രയിലെ ബദ്‌വാളില്‍ ഭരണകക്ഷിയായ വൈഎസ്ആര്‍ കോഗ്രസാണ് ലീഡ് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ദെഗ്ലൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍. തെലങ്കാനയിലെ ഹുസൂറാബാദില്‍ ബിജെപി ലീഡ് ചെയ്യുന്നു. 

അസമിലെ അഞ്ച് സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ ബിജെപി ലീഡ് ചെയ്യുന്നു. ഹിമാചലിലെ മൂന്നു നിയമസഭ സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com