ഭക്ഷണത്തിൽ ചത്ത പല്ലി, അംഗനവാടിയിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; 17 പേർ ആശുപത്രിയിൽ 

 തമിഴ്നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: അംഗനവാടിയിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 17 കുട്ടികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ ഇന്നലെയാണ് സംഭവം. കുട്ടികൾ ഛർദ്ദിക്കുകയും ബോധക്ഷയം ഉണ്ടാകുകയും ചെയ്തതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

കുട്ടികൾക്ക് നൽകിയ ഭക്ഷണത്തിൽ ചത്ത പല്ലിയുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിച്ചു. രണ്ടുകുട്ടികൾക്ക് ചികിത്സ തുടരുമെന്നും മറ്റുള്ളവരെല്ലാം അപകട നില തരണം ചെയ്തുവെന്നും ഡോക്ടർമാർ അറിയിച്ചു. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും കുറ്റക്കാക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ല കലക്ടർ കെ ബാലസുബ്രമണ്യം ഉറപ്പുനൽകി.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെ സെപ്റ്റംബർ ഒന്നുമുതൽ തമിഴ്നാട്ടിൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണ പദ്ധതി പുനരാരംഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com