സെക്‌സിലേര്‍പ്പെടാന്‍ താത്പര്യം; യുവതി നിരസിച്ചു; കൂട്ടബലാത്സംഗത്തിന് പിന്നാലെ കൊലപ്പെടുത്തി, മുഖം വികൃതമാക്കി; 19കാരിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍

ഭര്‍ത്താവിന്റെ ബന്ധുവും അയാളുടെ സുഹൃത്തും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു

പൂനെ: പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പരാതി. യുവതിയുടെ മൃതദേഹം ഘോര്‍വാധേശ്വര്‍ ക്ഷേത്രത്തിന് സമീപത്തുവച്ച് കണ്ടെടുത്തു. ഭര്‍ത്താവിന്റെ ബന്ധുവും അയാളുടെ സുഹൃത്തും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

ഞായറാഴ്ച രാവിലെ യുവതിയും പ്രതിയും ചേര്‍ന്ന് ഘോര്‍വാധേശ്വര്‍ ഗുഹാക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. മടങ്ങുന്നതിനിടെ കേസിലെ പ്രധാനപ്രതി ബന്ധുവിനും ഭാര്യയ്ക്ക് ഒരു മുറി വാഗ്ദാനം ചെയ്തിരുന്നു. 

ക്ഷേത്രത്തിലെത്തിയതിന് പിന്നാലെ ബന്ധുവും സുഹൃത്തും യുവതിയോട് ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് യുവതി നിരസിച്ചു. ഇതിന് പിന്നാലെ ഇരുവരും ചേര്‍ന്ന് യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ടവ്വല്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം മുഖം തിരിച്ചറിയാതിരിക്കാന്‍ കല്ലുകൊണ്ട് വികൃതമാക്കിയ ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. 

യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു പ്രതി അറസ്റ്റിലായത്. മറ്റ് പ്രതിയ്ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com