ബലാത്സംഗശ്രമം ചെറുത്ത 16 കാരിയെ ബലമായി സാനിറ്റൈസര്‍ കുടിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹവുമായി റോഡ് ഉപരോധിച്ച് പ്രതിഷേധം

പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ബലാത്സംഗശ്രമം ചെറുത്ത പെണ്‍കുട്ടിയെ അക്രമി സംഘം സാനിറ്റൈസര്‍ കുടിപ്പിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 16 കാരിയാണ് ദുരുണമായി കൊല ചെയ്യപ്പെട്ടത്. 

ജൂലൈ 27 നായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ, കേസിലെ മുഖ്യ പ്രതി ഉദേഷ് റാത്തോറും കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി ശക്തമായി ചെറുത്തു നിന്നു.

ഇതേത്തുടര്‍ന്ന് നാലംഗ സംഘം പെണ്‍കുട്ടിയെക്കൊണ്ട് ബലമായി സാനിറ്റൈസര്‍ കുടിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് രാഹുല്‍ ഭാട്ടി പറഞ്ഞു. പെണ്‍കുട്ടിയെ ആക്രമിക്കുന്നത് തടയാന്‍ വന്ന സഹോദരനെ പ്രതികള്‍ മര്‍ദ്ദിച്ച് അവശനാക്കി. 

പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സാനിറ്റൈസര്‍ കുടിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

സംഭവത്തില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കുട്ടിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. അക്രമികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതികളെ പിടികൂടുന്നതിനായി നാലു പൊലീസ് ടീമുകളെ നിയോഗിച്ചതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com