മകളെ കൊലപ്പെടുത്തി, മൃതദേഹം ബൈക്കില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു; റെയില്‍വേ ട്രാക്കിന് സമീപം ഉപേക്ഷിച്ചു

മൃതദേഹം റോഡിലൂടെ വലിച്ചിഴക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
മൃതദേഹം വലിച്ചിഴച്ചുകൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യം/ ട്വിറ്റർ
മൃതദേഹം വലിച്ചിഴച്ചുകൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യം/ ട്വിറ്റർ

അമൃത്സര്‍: മകളെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബൈക്കില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു. തുടര്‍ന്ന് റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം ഉപേക്ഷിച്ച് പിതാവ് കടന്നു കളഞ്ഞു. പഞ്ചാബിലെ അമൃത്സര്‍ ജില്ലയിലാണ് സംഭവം. 

മൃതദേഹം റോഡിലൂടെ വലിച്ചിഴക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മകളുടെ സ്വഭാവത്തിലുള്ള സംശയമാണ് പിതാവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

പെണ്‍കുട്ടി ഏതാനും ദിവസം മുമ്പ് വീടുവിട്ടു പോയിരുന്നു. പിന്നീട് തിരികെ വീട്ടിലേക്ക് മടങ്ങി വന്നു. പെണ്‍കുട്ടി പോയതിന് പിന്നാലെ അവളെ വകവരുത്തുമെന്ന് പിതാവ് വീട്ടുകാരോട് പറഞ്ഞിരുന്നു. 

തിരികെയെത്തിയ മകളുമായി പിതാവ് വഴക്കിട്ടു. തുടര്‍ന്ന് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തികയായിരുന്നു. എന്നിട്ടും ദേഷ്യം തീരാതെയാണ് മൃതദേഹം ബാക്കില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് റെയില്‍വേ ട്രാക്കിന് സമീപം ഉപേക്ഷിച്ചത്. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com