ക്വട്ടേഷൻ സംഘത്തെ ഇറക്കി കൊന്നുതള്ളി; കാമുകിയും അച്ഛനുമടക്കം എട്ട് പേർ‌ അറസ്റ്റിൽ 

മകൾ ദേവികയും മകൻ ദുരൈമുരുകനും കൊലപാതകത്തിന് കൂട്ടുനിന്നെന്ന് പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: മകളെ പ്രണയിച്ച യുവാവിനെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ കൊന്നു കനാലിൽ തള്ളി. തഞ്ചാവൂർ തിരുമലൈ സമുദ്രം സ്വദേശി ശക്തിവേലാണ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അച്ഛനെയും മകളെയും അടക്കം എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

മകളുമായി ശക്തിവേൽ പ്രണയത്തിലായിരുന്നു. ഇരുവരും ഒരു സമുദായമായിരുന്നെങ്കിലും മകൾ ദേവികയുടെ ബന്ധത്തെ പിതാവ് ബാല​ഗുരു എതിർത്തിരുന്നു. തുടർന്ന് യുവാവിനെ കൊല്ലാൻ പദ്ധതിയിടുകയുമായിരുന്നു.

സുഹൃത്തായ സത്യ എന്ന വ്യക്തിയുമായി ചേർന്ന് മധുരയിൽ നിന്നാണ് വാടക കൊലയാളി സംഘത്തെ ഇറക്കിയത്. ഭൂമിയിടപാട് സംബന്ധിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ശക്തിവേലിനെ കൃഷിയിടത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ശക്തിവേലിന്റെ മൃതദേഹവും ഇയാൾ വന്ന് വാഹനവും സംഘം സമീപത്തെ കനാലിൽ തള്ളി.

മകൾ ദേവികയും മകൻ ദുരൈമുരുകനും ഇതിന് കൂട്ടുനിന്നതായി അന്വേഷണത്തിൽ തെളിഞ്ഞതായും പൊലീസ് അറിയിച്ചു. കനാലിൽ നിന്നും മൃതദേഹം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അച്ഛനും മക്കളും അറസ്റ്റിലാകുന്നത്. പിന്നീട് ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സംഘവും  അറസ്റ്റിലായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com