തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിആർഎസ് ; ചന്ദ്രശേഖർ റാവു രണ്ടിടത്ത് മത്സരിക്കും

95 മുതൽ 105 സീറ്റുകളിൽ വരെ ബിആർഎസിന് വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ തെലങ്കാന നിയമസഭയിലേക്ക് എല്ലാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്). 119 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളെയാണ് ബിആർഎസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചത്. ഭൂരിഭാഗം സിറ്റിങ് എംഎൽഎമാരും പട്ടികയിൽ ഇടം പിടിച്ചു. 

സ്ഥാനാർത്ഥി പട്ടികയിൽ ഏഴുപേരുകളിൽ മാത്രമേ മാറ്റം വരുത്തിയിട്ടുള്ളു. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. കാമറെഡ്ഡി, ​ഗജവേൽ മണ്ഡലങ്ങളിലാണ് കെ സിആർ ജനവിധി തേടുക. 95 മുതൽ 105 സീറ്റുകളിൽ വരെ ബിആർഎസിന് വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പറഞ്ഞു. 

തെരഞ്ഞെടുപ്പിനോടുബന്ധിച്ച് നിരവധി സാമൂഹിക സുരക്ഷാ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ക്ഷേമപദ്ധതികളെല്ലാം തകിടം മറിയുമെന്ന് ബിആർഎസ് ആരോപിച്ചു.  2018ലും ബിആർഎസ് വളരെ നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടന്നിട്ടേയുള്ളു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com