നിര്‍ബന്ധിത വിവാഹേതര ബന്ധം; ഇന്‍ഡോറില്‍ ദമ്പതിമാര്‍ ഹോട്ടല്‍ ഉടമയെയും കാമുകിയെയും കൊലപ്പെടുത്തി

ഹോട്ടലുടമയായ രവി ഠാക്കൂര്‍ (42) കാമുകി സരിത ഠാക്കൂര്‍ (38) എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇന്‍ഡോര്‍: നിര്‍ബന്ധിത വിവാഹേതര ബന്ധത്തിന്റെ പേരില്‍ മധ്യപ്രദേശിലെ ഇഡോറില്‍ ദമ്പതിമാര്‍ ഹോട്ടല്‍ ഉടമയെയും കാമുകിയെയും കൊലപ്പെടുത്തിയതായി പൊലീസ്. സംഭവത്തില്‍ മംമ്ത(32) നിതിന്‍ ഠാക്കൂര്‍(35) എന്നിവരാണ് അറസ്റ്റിലായത്. ഹോട്ടലുടമ രവി ഠാക്കൂര്‍ (42) കാമുകി സരിത ഠാക്കൂര്‍ (38) എന്നിവരാണ് കൊല്ലപ്പെട്ടത്.

എയ്‌റോഡ്രോം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സരിതയുടെ വീട്ടില്‍ വച്ച് ഇരുവരെയും ദമ്പതിമാര്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയെന്നും വസ്ത്രങ്ങളില്ലാതെയാണ്  മൃതദേഹങ്ങള്‍ കണ്ടത്തിയതെന്നും പൊലീസ് പറഞ്ഞു. 

സരിതയാണ് മംമ്തയെ രവിയ്ക്ക് പരിചയപ്പെടുത്തിയത്. പിന്നീട് ഇരുവരും സൗഹൃദത്തിലാകുകയും വിവാഹേതര ബന്ധമുണ്ടായിരുന്നയായും അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ അലോക് വര്‍മ്മ പറഞ്ഞു. മംമ്തയുടെ ഭര്‍ത്താവ് നിതിന്‍ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കത്തിലായി. എന്നാല്‍ മംമ്തയെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ബന്ധം തുടരാന്‍ രവി ഠാക്കൂര്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. 

സരിതയുടെ വീട്ടിലെത്തിയ മംമ്ത നിതിനുമായി ചേര്‍ന്ന് സരിതയെ ആദ്യം കൊലപ്പെടുത്തി. പിന്നീട് രവി ഠാക്കൂറിനെ വിളിച്ചുവരുത്തുകയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുപയോഗിച്ച വാളും കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com