ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടത് ആഘോഷിച്ച വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. ജമ്മുകശ്‌മീരിലെ ഷെർ-ഇ-കശ്‌മീർ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികൾചറൽ സയൻസ് ആന്റ് ടെക്‌നോളജിയിലെ ഏഴ് വിദ്യാർഥികളാണ് അറസ്റ്റിലായത്. പഞ്ചാബിൽ നിന്നുള്ള വിദ്യാർഥിയുടെ പരാതിയിലാണ് നടപടി. അറസ്റ്റിലായ വിദ്യാർഥികൾ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നും പരാതിയിൽ വിദ്യാർഥി പറയുന്നു.
അതേസമയം വിദ്യാർഥികൾക്കെതിരായ നടപടിക്കെതിരെ ജമ്മുകശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബുബ മുഫ്തി രംഗത്തെത്തി. നടപടി നടുക്കുന്നതാണെന്നും വിജയിക്കുന്ന ടീമിന് ആർപ്പുവിളിക്കുന്നത് എന്ന് മുതലാണ് രാജ്യദ്രോഹമായതെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ മുഫ്‌തി ചോദിച്ചു.
മാധ്യമപ്രവർത്തകർക്കും വിദ്യാർഥികൾക്കും ആക്ടിവിസ്റ്റികൾക്കുമേലും ഇത്തരം കിരാത നിയമങ്ങൾ അടിച്ചേർപ്പിക്കുകയാണെന്നും അവർ ആരോപിച്ചു. സ്പോര്‍ട്സിനെ സ്പോര്‍ട്സായി കാണണം. കളി കാണാൻ പ്രധാനമന്ത്രിയും മറ്റു പലരും എത്തിയിരുന്നു. രണ്ട് ടീമുകള്‍ക്കായും ഗാലറിയില്‍ ആര്‍പ്പുവിളി ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മുഫ്തി പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കുന്ന സമീപനമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ