അഹമ്മദാബാദ്: ത്രികോണപ്രണയത്തിനൊടുവില്‍ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി 22 കാരന്‍. മൃതദേഹവുമായി കാറില്‍ പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം.
സ്വപ്‌നില്‍ പ്രജാപതി എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്. അടുത്ത സുഹൃത്തായ വേദാന്ത് രാജയാണ് സ്വപ്‌നിലിലെ കൊലപ്പെടുത്തിയത്. എസ് യുവിയില്‍ പ്രജാപതിയുടെ മൃതദേഹം കിടത്തിയാണ് പ്രതി സോല പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിയത്.
തന്റെ കാര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടെന്നും കാറിനുള്ളില്‍ ഒരു മൃതദേഹം ഉണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് വാഹനം പരിശോധിച്ചതോടെയാണ് കാറിന്റെ മുന്‍സീറ്റില്‍ ചോരയില്‍ കുളിച്ച നിലയില്‍ പ്രജാപതിയുടെ മൃതദേഹം കണ്ടത്.
പ്രണയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ട സ്വപ്‌നിലും പ്രതി വേദാന്തും ഒരേ പെണ്‍കുട്ടിയെയാണ് പ്രണയിച്ചിരുന്നത്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ ദീര്‍ഘകാലമായി തർക്കം ഉണ്ടായിരുന്നതായും പൊലീസ് സൂചിപ്പിച്ചു.
ന്യൂസിലാന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയുടെ മകനും നഗരത്തിലെ പ്രമുഖ സര്‍വകലാശാലയില്‍ രണ്ടാംവര്‍ഷ ബി കോം ബിരുദ വിദ്യാര്‍ത്ഥിയുമാണ് പ്രതി വേദാന്ത് രാജ. കൊല്ലപ്പെട്ട സ്വപ്‌നില്‍ ഛാന്ദ്‌ലോഡിയയിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച വിശ്വകർമ്മ പാലത്തിന് സമീപത്തുവെച്ചായിരുന്നു കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ