ലോക്‌സഭ തെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടില്‍ സീറ്റ് ധാരണയായി, ഒമ്പതിടത്ത് കോണ്‍ഗ്രസ് മത്സരിക്കും

തമിഴ്നാട്ടില്‍ 39 ലോക്സഭാ സീറ്റുകളാണുള്ളത്
എം കെ സ്റ്റാലിന്‍, രാഹുല്‍ ഗാന്ധി
എം കെ സ്റ്റാലിന്‍, രാഹുല്‍ ഗാന്ധിഎക്‌സ്

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്- ഡിഎംകെ സീറ്റ് ധാരണയായി. പുതുച്ചേരിയില്‍ ഒരു സീറ്റും തമിഴ്‌നാട്ടില്‍ ഒമ്പത് സീറ്റുമാണ് ഡിഎംകെ കോണ്‍ഗ്രസിന് അനുവദിച്ചത്.

2019ല്‍ മത്സരിച്ച പത്തില്‍ ഒമ്പതും കോണ്‍ഗ്രസ് നേടിയിരുന്നു. തമിഴ്നാട്ടില്‍ 39 ലോക്സഭാ സീറ്റുകളാണുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാല്‍, അജോയ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എംകെ സ്റ്റാലിനും തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ സെല്‍വപെരുന്തഗൈയുമാണ് സീറ്റ് സംബന്ധിച്ച് അന്തിമ രൂപം നല്‍കിയത്.

തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലും ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച കെ സി വേണുഗോപാല്‍, കോണ്‍ഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധം ഭദ്രമാണെന്നും പറഞ്ഞു. ഒരുമിച്ച് പോരാടുകയും ഒരുമിച്ച് വിജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എം കെ സ്റ്റാലിന്‍, രാഹുല്‍ ഗാന്ധി
ആറ് മാസത്തിനകം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളെത്തും; സവിശേഷതകള്‍ വിവരിച്ച് അശ്വിനി വൈഷ്ണവ്

തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ മിക്ക സഖ്യകക്ഷികളുമായും സീറ്റ് പങ്കിടല്‍ ധാരണയായി. വിടുതലൈ ചിരുതൈഗല്‍ പാര്‍ട്ടിക്ക് (വിസികെ) സംവരണ മണ്ഡലങ്ങളില്‍ രണ്ട് സീറ്റുകള്‍ അനുവദിച്ചിരുന്നു. വൈകോയുടെ നേതൃത്വത്തിലുള്ള എംഡിഎംകെക്ക് ഒരു സീറ്റും നല്‍കി. നിലവിലെ ലോക്സഭയില്‍ വിസികെ പ്രതിനിധീകരിക്കുന്ന രണ്ട് സീറ്റുകളായ ചിദംബരത്തും വിഴുപുരത്തും മത്സരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com