ദോഹ: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനെതിരെ ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ അരിശമെന്ന് അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസി. തന്റെ പിഴവിന് ശേഷം ടീം കൂടുതല്‍ കരുത്തോടെ കളിച്ചെന്നും മെസി പറഞ്ഞു.
ആദ്യം തന്നെ എതിര്‍ ഗോള്‍മുഖത്ത് ഗോളടിച്ചാല്‍ കളിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് അറിയാം. കഴിഞ്ഞ കളിയിലെ വിജയം ഒരുപാട് ആത്മവിശ്വാസം പകര്‍ന്നു. ഈ ആത്മവിശ്വാസവുമായാണ് കളിക്കളത്തില്‍ ഇറങ്ങിയതെന്നും മെസി മാധ്യമങ്ങളോട് പറഞ്ഞു.
പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം കടുപ്പമേറിയതാണെന്നും മെസി പറയുന്നു. ആര്‍ക്കും ആരെയും തോല്‍പ്പിക്കാന്‍ കഴിയുന്ന ലോകകപ്പാണ് ഇത്. തുടര്‍ന്നുള്ള മത്സരങ്ങള്‍ക്കായി വലിയ തോതിലുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. വരുന്ന മത്സരങ്ങളില്‍ മുഴുവന്‍ കളിയും പുറത്തെടുക്കാന്‍ ശ്രമിക്കും. പോളണ്ടിനെതിരെ കളിച്ച പോലെ മുന്നോട്ടുള്ള കളികളിലും മികവ് തുടരാന്‍ കഴിയുമെന്നും മെസി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് പോളണ്ടിനെ അര്‍ജന്റീന പരാജയപ്പെടുത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ