ശബരിമല തെക്കേ ഇന്ത്യയിലെ 'അയോധ്യ' : വിഎച്ച്പി

ശബരിമലയുടെ പവിത്രതയും ആചാരാനുഷ്ഠാനങ്ങളും തകര്‍ക്കാനാണ് ശ്രമം നടന്നത്
ശബരിമല തെക്കേ ഇന്ത്യയിലെ 'അയോധ്യ' : വിഎച്ച്പി

ന്യൂഡല്‍ഹി : ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണെന്ന് വിശ്വഹിന്ദു പരിഷത്. വിഎച്ച്പി വക്താവ് വിനോദ് ബന്‍സലാണ് ഇങ്ങനെ പറഞ്ഞത്. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരായ ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍, അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിന് സമാനമാണെന്ന്  സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. 

ഇത് ചൂണ്ടിക്കാണിച്ചപ്പോഴാണ് വിനോദ് ബന്‍സല്‍ ശബരിമല തെക്കേ ഇന്ത്യയിലെ അയോധ്യയാണെന്ന് വിശേഷിപ്പിച്ചത്. യുവതി പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയെ ചെറുത്ത ഭക്തര്‍ക്ക് ബന്‍സാല്‍ നന്ദി പറഞ്ഞു. 

ശബരിമലയുടെ പവിത്രതയും ആചാരാനുഷ്ഠാനങ്ങളും തകര്‍ക്കാനാണ് ശ്രമം നടന്നത്. ഇതോടെ സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നു. കേരളത്തില്‍ കന്യാസ്ത്രീകള്‍ സമരം നടത്തിയപ്പോള്‍ കണ്ടില്ലെന്ന് നടിച്ചവരാണ് സിപിഎം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അഹിന്ദുക്കളെ നിയമിക്കാനും ശ്രമം നടന്നു. ക്ഷേത്രങ്ങളുടെ പരിപാവന തകര്‍ക്കാനുള്ള നീക്കത്തിനെതിരായ വിശ്വാസകിളുടെ ചെറുത്തുനില്‍പ്പിനെ അഭിനന്ദിക്കുന്നതായും വിഎച്ച്പി വക്താവ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com