കൊച്ചി: കോതമംഗലം പോത്താനിക്കാട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് മൊഴി. വീട്ടുടമ സജീവൻ പൊലീസിൽ കുറ്റം സമ്മതിച്ചു. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സജീവന്റെ മൊഴി. ഒരുമിച്ച് വാങ്ങിയ മദ്യം പ്രസാദ് ഒറ്റയ്ക്ക് കുടിച്ച് തീർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സജീവന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. എയർ ഗൺ കൊണ്ട് തലയ്ക്ക് പിന്നിൽ അടിച്ചാണ് കൊലപ്പെടുത്തിയത്. ആദ്യം കുറ്റം സമ്മതിക്കാതിരുന്ന സജീവൻ വീണ്ടും ചെയ്തപ്പോഴാണ് കൊലപാതകം സമ്മതിച്ചത്.
പുളിന്താനം കുഴിപ്പിള്ളിൽ പ്രസാദിനെയാണ് ഇന്നലെ അയല്‍വാസിയായ സജീവന്റെ വീടിന്‍റെ ടെറസില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സജീവന്‍റെ കോഴിഫാമിലെ ജോലിക്കാരനാണ് പ്രസാദ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ