ന്യൂഡൽഹി: എളമരം കരീ എംപി കയ്യേറ്റം ചെയ്തെന്ന പരാതിയുമായ രാജ്യസഭ മാര്‍ഷല്‍മാര്‍. രാജ്യസഭാ അധ്യക്ഷനാണ് രണ്ട് മാർഷൽമാർ പരാതി നൽകിയത്. കഴുത്തിന് പിടിച്ചു ഞെരിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ബിനോയ് വിശ്വത്തിനെതിരെയും പരാതിയുണ്ട്.
കൂടാതെ രാജ്യസഭ സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടിലും ഇരുവർക്കുമെതിരെ ആരോപണങ്ങളുണ്ട്. എളമരം കരീമും ബിനോയ് വിശ്വവും സഭയുടെ നടുത്തളത്തിൽ ഇറങ്ങി അവിടെ രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പേപ്പറുകൾ വലിച്ചെറിഞ്ഞു. അതോടൊപ്പം എളമരം കരീം സുരക്ഷാ ജീവനക്കാരുടെ കഴുത്തിനു പിടിച്ച് ഞെരിക്കുകയും അവരെ മർദ്ദിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. കോൺഗ്രസിന്റെ രണ്ടു എംപിമാർ സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തെന്നും അവർക്ക് പരുക്കേറ്റെന്നും പരാമർശമുണ്ട്.
ഗുരുതുര ആരോപണങ്ങൾ നിലനിൽക്കെ ലോകസഭ സ്പീക്കർ ഓം ബിർള രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ കണ്ടു. ഇരുപക്ഷവും നടപടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഈ മാസം 9നാണ് സഭയിലെ പ്രതിപക്ഷ പ്രതിഷേധം കയ്യാങ്കളിയിലേക്ക് നീങ്ങിയത്. രാജ്യസഭയിൽ ഇൻഷുറൻസ് ബിൽ പാസാക്കിയ രീതിക്കെതിരെ പ്രതിപക്ഷം വെങ്കയ്യ നായിഡുവിന് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെ പ്രതിപക്ഷ എംപിമാർ മാർഷലുമാരോട് ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ സർക്കാർ പുറത്തുവിട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ