കൂടുതലും 25 വയസ്സില്‍ താഴെയുള്ളവര്‍; ലഹരിമരുന്ന് കേസില്‍ പ്രതികളാകുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നതായി സര്‍ക്കാര്‍

25 വയസ്സുവരെയുള്ള പെണ്‍കുട്ടികളാണ് ഇവരിലേറെയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ലഹരിമരുന്ന് കേസുകളില്‍ പ്രതികളാവുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നു. 25 വയസ്സുവരെയുള്ള പെണ്‍കുട്ടികളാണ് ഇവരിലേറെയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അടുത്തകാലത്താണ് ഈ പ്രവണത കൂടിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കേസില്‍ പ്രതിയായ വൈപ്പിന്‍ സ്വദേശിനി ആര്യ ചേലാട്ടിന്റെ (23) ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ആര്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ  സര്‍ക്കാര്‍ എതിര്‍ത്തു. തുടര്‍ന്ന് ജാമ്യാപേക്ഷയില്‍ വിധിപറയാന്‍ കോടതി മാറ്റി. 

ഈ വര്‍ഷം ജനുവരിയിലാണ് എംഡിഎംഎ. വിഭാഗത്തിലുള്ള ലഹരിമരുന്നുകള്‍, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി കാസര്‍കോട് സ്വദേശി വി.കെ. സമീര്‍, കോതമംഗലം സ്വദേശി അജ്മല്‍ റസാഖ്, ആര്യ ചേലാട്ട് എന്നിവരെ കൊച്ചി സെന്‍ട്രല്‍ പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com