കോഴിക്കോട്; കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്റെ ഹോസ്റ്റൽ ടെറസിൽ വച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇരുപത്തിരണ്ടുകാരിയാണ് സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ പരാതി നല്‍കിയത്.
എംബിഎ വിദ്യാര്‍ത്ഥിയായ സൈലേഷ് യാദവിന് എതിരെയാണ് പരാതി. ഐഐഎം ഹോസ്റ്റലിലെ ഒരു ചടങ്ങിന് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ ടെറസിന് മുകളിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷം യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ 22 കാരിയാണ് പീഡനത്തിന് ഇരയായത്.
കാമ്പസിലെ ഇന്‍റേണല്‍ കമ്മിറ്റിക്ക് വിദ്യാര്‍ത്ഥി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പീഡന വിവരം അറിഞ്ഞതോടെ കമ്മിറ്റി അംഗങ്ങൾ യുവതിയെ പരാതി നല്‍കുന്നതിനായി കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് യുവാവെന്നാണ് പൊലീസ് നിഗമനം. ഒളിവിൽ കഴിയുന്ന ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുന്ദമംഗലം പൊലീസ്. കമ്മിറ്റി അംഗങ്ങളാണ് വിശാലമായ കാമ്പസാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലേത്. അതുകൊണ്ട് തന്നെ ക്യാംപസിലെവിടെയെങ്കിലും പ്രതി ഒളിച്ച് താമസിക്കുന്നുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ