ഭാര്യയെ പീഡിപ്പിച്ചതിന് ജയിൽവാസം, എട്ട് ക്രിമിനൽ കേസുകൾ; വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതിക്കായി തിരച്ചിൽ 

ബിനോയിയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചു
കൊല്ലപ്പെട്ട സിന്ധു
കൊല്ലപ്പെട്ട സിന്ധു

ഇടുക്കി; വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചുമൂടിയ കേസിൽ പ്രതിയായ ബിനോയിക്കുവേണ്ടി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. ഭാര്യയെ പീഡിപ്പിച്ചതുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ബിനോയിയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചു.

ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് ജയിൽവാസം അനുഭവിച്ചിട്ടുള്ള ഇയാളുടെ പേരിൽ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ 8 കേസുകളുണ്ട്. അടിപിടി, ആക്രമണം തുടങ്ങിയ കേസുകളാണു കൂടുതലും. കാമാക്ഷി താമഠത്തിൽ സിന്ധുവിനെയാണ് അയൽവാസിയായ ബിനോയി കൊന്നുകുഴിച്ചുമൂടിയത്. ഇയാളുടെ വീടിന്റെ അടുത്ത് ചക്കാലയ്ക്കൽ ബെന്നി എന്നയാളുടെ വീട്ടിലാണ് സിന്ധുവും 12 വയസ്സുകാരൻ മകനും താമസിച്ചിരുന്നത്. ഭർത്താവുമായി അകന്നുകഴിയുന്ന സിന്ധുവും ബിനോയിയുമായി അടുപ്പത്തിലായിരുന്നു. സിന്ധു വീണ്ടും ഭർത്താവുമായി അടുത്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്. 

ബിനോയിയെ കണ്ടെത്തുന്നതിന് ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പ സ്വാമി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിവൈഎസ്പി ഇമ്മാനുവൽ പോളിനാണ് അന്വേഷണച്ചുമതല. വെള്ളത്തൂവൽ എസ്എച്ച്ഒ ആർ.കുമാർ, എസ്ഐമാരായ രാജേഷ്കുമാർ, സി.ആർ.സന്തോഷ്, സജി എൻ.പോൾ എന്നിവരാണ് സംഘത്തിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com