പുഴയില്‍ അധ്യാപകന്റെ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്; പ്രതിയും കാമുകിയും അറസ്റ്റില്‍

എടക്കര ബെവ്‌കോയില്‍ നിന്നും മദ്യം വാങ്ങുന്നതിനിടെ ഒരു മാസം മുമ്പാണ് മൂവരും തമ്മില്‍ പരിചിതരാകുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: പുന്നപ്പുഴയില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മുണ്ടേരി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ബാബുവിന്റെ മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഉദിരകുളം സ്വദേശി ബിജു, കാമുകി മൂത്തേടം സ്വദേശി ലത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

മദ്യപാനത്തിന് പിന്നാലെയുണ്ടായ തര്‍ക്കമാണ് കൊലപാതക കാരണം. എടക്കര ബെവ്‌കോയില്‍ നിന്നും മദ്യം വാങ്ങുന്നതിനിടെ ഒരു മാസം മുമ്പാണ് മൂവരും തമ്മില്‍ പരിചിതരാകുന്നത്. ഇക്കഴിഞ്ഞ സെപ്തംബര്‍ ഏഴിന് മൂന്നുപേരും എടക്കര കാറ്റാടി പാലത്തിന് അടിയില്‍ താമസിച്ച് വരുന്ന ലതയുടെ വീട്ടില്‍ വച്ച് മദ്യപിച്ചു. തുടര്‍ന്ന് മൂവരും തര്‍ക്കത്തിലായി. ഇതിനിടെ കയ്യില്‍  കരുതിയ മരവടി കൊണ്ട് പ്രതി ബിജു അധ്യാപകന്‍ കൂടിയായ ബാബുവിന്റെ തലയ്ക്ക് അടിച്ചു. അടിയുടെ ആഘാതത്തില്‍ കുഴഞ്ഞ് വീണ ബാബുവിനെ ഇരുവരും ചേര്‍ന്ന് വലിച്ചിഴച്ച് പുന്നപുഴയില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

ബാബുവിന്റെ മൊബൈല്‍ ഫോണും പേഴ്‌സും പ്രതികള്‍ കവര്‍ന്നിരുന്നു. ആറ് ദിവസം കഴിഞ്ഞ് സെപ്തംബര്‍ 13 ന് സംഭവസ്ഥലത്ത് നിന്നും ഏകദേശം 10 കിലോമീറ്റര്‍ അകലെ കരിമ്പുഴ പാലത്തിന് സമീപം ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് എടക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സെപ്തംബര്‍ 8 ന് സഹോദരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com