കൊല്ലത്ത് ശ്രീലങ്കക്കാര്‍ പിടിയിലായത് മനുഷ്യക്കടത്ത്; 45 ദിവസം കൊണ്ട് ഓസ്‌ട്രേലിയയില്‍ എത്തിക്കുമെന്ന് വാഗ്ദാനം; ആദ്യശ്രമം കാനഡയിലേക്ക്

ഒരാളില്‍ നിന്നും രണ്ടര ലക്ഷം രൂപയാണ് ഓസ്‌ട്രേലിയയിലേക്ക് കടത്താന്‍ സംഘം ഈടാക്കുന്നത്
പിടിയിലായവര്‍ പൊലീസ് സ്റ്റേഷനില്‍/ ടിവി ദൃശ്യം
പിടിയിലായവര്‍ പൊലീസ് സ്റ്റേഷനില്‍/ ടിവി ദൃശ്യം

കൊല്ലം: കൊല്ലത്ത് ശ്രീലങ്കക്കാരെ പിടികൂടിയ സംഭവത്തില്‍ മനുഷ്യക്കടത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിടിയിലായ 11 ശ്രീലങ്കക്കാര്‍ക്കെതിരെയാണ് കേസെടുത്തത്. കൊല്ലം തീരം വഴി ഓസ്‌ട്രേലിയയിലേക്ക് കടക്കാനാണ് സംഘം തീരുമാനിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

ഇന്നു വൈകീട്ട് ബോട്ട് കൊല്ലം ബീച്ചില്‍ എത്തുമെന്നാണ് ഏജന്റ് ശ്രീലങ്കന്‍ സംഘത്തോട് പറഞ്ഞിരുന്നത്. 45 ദിവസം കൊണ്ട് ഓസ്‌ട്രേലിയയില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. ഒരാളില്‍ നിന്നും രണ്ടര ലക്ഷം രൂപയാണ് ഓസ്‌ട്രേലിയയിലേക്ക് കടത്താന്‍ സംഘം ഈടാക്കുന്നത്. 

മനുഷ്യക്കടത്തിന്റെ മുഖ്യ ഏജന്റ് കൊളംബോ സ്വദേശി ലക്ഷ്മണനാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ കാരക്കല്‍ വഴി കാനഡയിലേക്ക് കടക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് കൊല്ലം തീരം വഴി ഓസ്‌ട്രേലിയയിലേക്ക് കടത്തിന് പദ്ധതി തയ്യാറാക്കിയത്. 

പിടിയിലായ രണ്ടുപേര്‍ ചെന്നെയിലെത്തിയവരും, ആറുപേര്‍ ട്രിച്ചിയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവരും, മൂന്നുപേര്‍ ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്നവരുമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.കേരളത്തിലെ ഏജന്റിനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com