'ഗള്‍ഫില്‍ നിന്നും അയച്ച ഒരു കോടിയിലേറെ രൂപ കാണാനില്ല; ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം'

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന വിവരവും ലഭിച്ചതായും ഉണ്ണികൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കി
കൊല്ലപ്പെട്ട സുലി, ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍
കൊല്ലപ്പെട്ട സുലി, ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍

തൃശൂര്‍:  തൃശൂര്‍ ചേറൂരില്‍ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിനു പിന്നില്‍ സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കവും, വീട്ടമ്മയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവും. ഉണ്ണികൃഷ്ണന്‍ ആണ് ഭാര്യ കല്ലടിമൂല സ്വദേശിനി സുലി ( 46) യെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 

വിദേശത്തുനിന്നും ഭാര്യയുടെ പേരില്‍ അയച്ച ഒരു കോടിയിലധികം രൂപ കാണാനില്ല. കൂടാതെ  ഭാര്യയ്ക്ക് മൂന്നു ലക്ഷത്തിലധികം രൂപ കടവുമുണ്ട്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന വിവരവും ലഭിച്ചതായും ഉണ്ണികൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കി. 

ഇക്കാര്യങ്ങളെച്ചൊല്ലി തര്‍ക്കമുണ്ടായി. ഈ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച രാത്രി സുലി ഉറങ്ങിക്കിടക്കുമ്പോള്‍ ഉണ്ണികൃഷ്ണന്‍ കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഇതിനുശേഷം വിയ്യൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ് വീട്ടിലെത്തിയപ്പോള്‍ സുലി കിടപ്പുമുറിയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. മൂന്നു ദിവസം മുമ്പാണ് ഉണ്ണികൃഷ്ണന്‍ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com