തൊടുപുഴ: വണ്ടിപ്പെരിയാറിൽ യുവതിയുടെ ആത്മഹത്യയിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ആൺ സുഹൃത്തിനെ കാണാനില്ലെന്ന് പരാതി. അയ്യപ്പൻകോവിൽ ശ്രേയഭവനിൽ ശ്രീദേവിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ഇതിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
യുവതിയുടെ ബാഗിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ പറയുന്ന കാര്യങ്ങളിൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീദേവിയുടെ സുഹൃത്തായ പ്രമോദിനെ കാണാതായത്. യുവതിയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. യുവതിയും മക്കളും പാലായിൽ വാടക വീട്ടിലാണ് താമസം.
മരിക്കുന്നതിന് മുൻപ് സ്വർണം പണയം വെച്ച് ശ്രീദേവി ഒരു ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. എന്നാൽ ഈ തുക വീട്ടിലോ ബാങ്ക് അക്കൗണ്ടിലോ കാണുന്നില്ലെന്നും ബന്ധുക്കൾ പരാതിയിൽ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ