തെറ്റിയ അക്ഷരം ഉച്ചരിക്കാൻ പറഞ്ഞ് മർദനം, അഞ്ച് വയസ്സുകാരന്റെ കൈ തല്ലിയൊടിച്ച് രണ്ടാനച്ഛൻ: അറസ്റ്റിൽ

മർദനമേറ്റു തളർന്നു കതകിൽ ചാരി കരയുന്ന കുട്ടിയെയാണു അമ്മ കണ്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: അഞ്ച് വയസുകാരന്റെ കൈ തല്ലിയൊടിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. ആര്യങ്കോട് മൈലച്ചലിലാണ് സംഭവമുണ്ടായത്. കുട്ടിയെ പഠിപ്പിക്കാൻ ഇരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. തടിക്കഷണം കൊണ്ടുള്ള അടിയിൽ കുട്ടിയുടെ വലതു കയ്യിന്റെ എല്ലാണ് ഒടിഞ്ഞത്. ചോദ്യം ചെയ്ത അമ്മയ്ക്കും മർദനമേറ്റു. രണ്ടാനച്ഛൻ സുബി(29)നെ ആര്യങ്കോടു പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയാണ് സുബിൻ കുഞ്ഞിനെ ഉപദ്രവിച്ചത്. കുട്ടി ഉറങ്ങാൻ കിടക്കുന്നതിന് മുൻപു സുബിൻ ബുക്കിൽ ഇംഗ്ലിഷ് അക്ഷരം എഴുതാൻ നിർദേശിച്ചു. തെറ്റിയ അക്ഷരം ഉച്ചരിക്കാൻ പറഞ്ഞായിരുന്നു മർദനം തുടങ്ങിയത്. ഈ സമയം കുട്ടിയുടെ അമ്മ കുളിക്കുകയായിരുന്നു. കുളികഴിഞ്ഞു വന്നപ്പോൾ മർദനമേറ്റു തളർന്നു കതകിൽ ചാരി കരയുന്ന കുട്ടിയെയാണു കണ്ടത്. ഇതു ചോദ്യം ചെയ്തപ്പോൾ യുവതിയെയും മർദിച്ചു.

കുട്ടിയുടെ ദേഹമാസകലം അടിയേറ്റിട്ടുണ്ട്. അമ്മയും മകനും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആദ്യഭർത്താവ് മരിച്ചതിനെ തുടർന്നാണു യുവതി, സ്കൂൾ ബസ് ഡ്രൈവറായ സിബിനെ മൂന്നര മാസം മുൻപു  വിവാഹം ചെയ്യുന്നത്. യുവതിക്ക് ആദ്യ വിവാഹത്തിൽ രണ്ടു കുട്ടികളുണ്ട്. ഇളയ കുട്ടിക്കാണു മർദനമേറ്റത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com