കുടുംബം പുലര്‍ത്താന്‍ കഴിയാത്തവന്‍ എങ്ങനെ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; മുകേഷിനെതിരെ അണ്ണാമലൈ

'മുകേഷിനെതിരെ മുന്‍ ഭാര്യ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തിയത്'
കൃഷ്ണകുമാറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അണ്ണാമലൈ
കൃഷ്ണകുമാറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അണ്ണാമലൈ ഫെയ്സ്ബുക്ക്

കൊല്ലം: കൊല്ലം മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി എം മുകേഷിനെതിരെ വ്യക്തിപരമായ ആക്രമണവുമായി ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. നടനും രാഷ്ട്രീയ നേതാവുമായ മുകേഷിനെതിരെ മുന്‍ ഭാര്യ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. സ്വന്തമായി ഒരു കുടുംബം പുലര്‍ത്താന്‍ കഴിയാത്തവന്, എങ്ങനെ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് അണ്ണാമലൈ ചോദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലം കടപ്പാക്കടയില്‍ എത്തിയപ്പോഴായിരുന്നു മുകേഷിനെതിരെ അണ്ണാമലൈ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. മുകേഷിന്റെ മുന്‍കാല വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ആശങ്കയ്ക്ക് കാരണമാകുന്നതാണ്. കുടുംബമില്ലാതെ, സമൂഹവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. അണ്ണാമലൈ പറഞ്ഞു.

കൃഷ്ണകുമാറിന്റെ കുടുംബാധിഷ്ഠിത പശ്ചാത്തലം അണ്ണാമലൈ എടുത്തു പറഞ്ഞു. കൃഷ്ണകുമാര്‍ നാല് കുട്ടികളുടെ പിതാവാണ്. കുടുംബത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത തന്റെ ഘടകകക്ഷികളെ ഫലപ്രദമായി സേവിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ പ്രതിഫലിപ്പിക്കുന്നു. കുടുംബബന്ധങ്ങളില്ലാത്ത മുകേഷില്‍ നിന്ന് വ്യത്യസ്തമായി, കൃഷ്ണകുമാര്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ചലനാത്മകത മനസ്സിലാക്കുന്നു. അണ്ണാമലൈ പറഞ്ഞു.

കൃഷ്ണകുമാറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അണ്ണാമലൈ
വോട്ടര്‍ക്ക് ബൂത്ത് സ്ലിപ്പ് ഫോണില്‍ കിട്ടും, എങ്ങനെയെന്നറിയാം

കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനെതിരെയും അണ്ണാമലൈ രൂക്ഷ വിമര്‍ശനമുന്നയിച്ചു. കശുവണ്ടിയുടെ തലസ്ഥാനം എന്നാണ് കൊല്ലം അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍, ആ വ്യവസായം അവഗണിക്കപ്പെട്ടു. രണ്ട് തവണ എംപിയായിട്ടും കൊല്ലത്തെ കശുവണ്ടി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പ്രേമചന്ദ്രന്റെ ട്രാക്ക് റെക്കോര്‍ഡ് പരിതാപകരമാണ്. അണ്ണാമലൈ കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com