തിരുവനന്തപുരത്ത് നിര്‍മല വേണം; ബിജെപി ആഭ്യന്തര സര്‍വേയില്‍ നേതാക്കള്‍, രാജീവ് ചന്ദ്രശേഖറിനോട് എതിര്‍പ്പ്

മാവേലിക്കരയിലെയും കാസര്‍ക്കോട്ടെയും സ്ഥാനാര്‍ഥികളെക്കുറിച്ച് സൂചനകളില്ല
നിര്‍മല സീതാരാമന്‍
നിര്‍മല സീതാരാമന്‍ഫയല്‍

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ സ്ഥാനാര്‍ഥിയാക്കണമെന്ന്, ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ ആഭ്യന്തര സര്‍വേയില്‍ സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട്. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്ഥാനാര്‍ഥിയാവുന്നതിനോട് പ്രവര്‍ത്തകര്‍ക്കു താത്പര്യമില്ലെന്നും ഇക്കാര്യം അവര്‍ നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരത്ത് ശശി തരൂരിനെപ്പോലെ ഒരാളെ നേരിടാന്‍ നിര്‍മലയെപ്പോലെ ഒരാള്‍ക്കേ കഴിയൂവെന്നാണ് സര്‍വേയില്‍ സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടത്. സംസ്ഥാന ഭാരവാഹികളും തിരുവനനന്തപുരത്തു നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുമാണ് സര്‍വേയില്‍ അഭിപ്രായം അറിയിച്ചത്. കേന്ദ്ര മന്ത്രി വി മുരളീധരന്‍, നടന്‍ സുരേഷ് ഗോപി, മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ തുടങ്ങിയവരുടെ പേരുകളും ചിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നടന്‍ മോഹന്‍ലാല്‍, ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് എന്നീ പേരുകളും സര്‍വേയില്‍ നിര്‍ദേശിക്കപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിര്‍മല സീതാരാമന്‍
ഏക്കറിന് നൂറ് രൂപ; പള്ളിക്ക് ഭുമി പതിച്ച് നല്‍കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കി; ആദിവാസികളുടെ നെഞ്ചിലേക്ക് കത്തിയിറക്കുന്ന നടപടിയെന്ന് വിമര്‍ശനം

രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാവുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിനിടെ, ഇതിനോട് പ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ദേശീയ നേതൃത്വം ഇതുവരെ മനസ്സു തുറന്നിട്ടില്ല.

സംസ്ഥാനത്തെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് ഇന്നു ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ബിജെപി തീരുമാനമെടുക്കുമെന്നാണ് സൂചന. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

ബിജെപി എ കാറ്റഗറിയായി കാണുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വി മുരളീധരന്‍ സ്ഥാനാര്‍ഥിയാവുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. തൃശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് സി കൃഷ്ണകുമാറുമാവും മത്സരിക്കുക. കോഴിക്കോട് ശോഭ സുരേന്ദ്രനാണ് പരിഗണനയിലുള്ളത്. എ കാറ്റഗറി മണ്ഡലങ്ങളായ മാവേലിക്കരയിലെയും കാസര്‍ക്കോട്ടെയും സ്ഥാനാര്‍ഥികളെക്കുറിച്ച് സൂചനകളില്ല. ഇത്തവണ മത്സരത്തിനില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com