'വേരിറങ്ങിവന്ന് പുണരുമ്പോള്‍'- മൊയ്തു മായിച്ചാന്‍കുന്ന് എഴുതിയ കവിത

'വേരിറങ്ങിവന്ന് പുണരുമ്പോള്‍'- മൊയ്തു മായിച്ചാന്‍കുന്ന് എഴുതിയ കവിത

ആറായിരം സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള വീട്ടില്‍നിന്നും ആറു ഫീറ്റ് വലിപ്പമുള്ള വീട്ടിലേക്ക് മാറണം 

റായിരം സ്‌ക്വയര്‍ ഫീറ്റ് 
വലിപ്പമുള്ള വീട്ടില്‍നിന്നും 
ആറു ഫീറ്റ് വലിപ്പമുള്ള 
വീട്ടിലേക്ക് മാറണം 

ഒന്‍പതിഞ്ച്  ഉയരമുള്ള 
മെത്തയില്‍നിന്നും 
വെറും തറയില്‍ 
കിടക്കണം 

നീണ്ടുനിവര്‍ന്നു കിടന്ന 
ശീലം മാറ്റി 
വലത് ചരിഞ്ഞു 
ഒതുങ്ങി കിടക്കണം 

ശീതീകരിച്ച മുറിയും 
സോളാര്‍ വെളിച്ചവും 
പട്ട് മെത്തയും 
വെടിഞ്ഞ്,

കൂരാകൂരിരുട്ടില്‍ 
മണ്ണിന്റെ കുളിരേറ്റ് 
മനമറിഞ്ഞ്  
കിടക്കണം 

സകലമാന 
ബന്ധങ്ങളേയും 
സകലമാന 
ശീലങ്ങളേയും വെടിയണം 

കെട്ടിപ്പൂട്ടിവെച്ച 
ഖജനാവുകളുടെ 
താക്കോല്‍ കൂട്ടവും 
പറ്റെ, വെടിയണം 

മൈലാഞ്ചി ചെടിയുടെ 
വേരിറങ്ങിവന്ന് 
പുണരുമ്പോള്‍ 
മണ്ണായ്ത്തീരണം!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com