ഇന്ത്യന്‍ വംശജയായ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് നൂറുവര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. യുഎസിലെ ലൂസിയാന സ്വദേശി ജോസഫ് ലീ സ്മിത്തിനെയാണ് അഞ്ചു വയസ്സുകാരിയായ മായാ പട്ടേലിനെ കൊന്നതിന്് കോടതി ശിക്ഷിച്ചത്. 2021ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
മോങ്ക്ഹൗസ് ഡ്രൈവിലെ മോട്ടല്‍ മുറിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. മൂന്നുദിവസം ആശുപത്രിയില്‍ കഴിഞ്ഞ കുട്ടി പിന്നീട് മരിച്ചു.
മായയുടെ മാതാപിതാക്കള്‍ നടത്തിയിരുന്ന മോട്ടലില്‍ വെച്ച് സ്മിത്തും മറ്റൊരാളും തമ്മില്‍ പാര്‍ക്കിങിനെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്ത ബുള്ളറ്റ് ലക്ഷ്യം തെറ്റി മായയുടെ തലയില്‍ തുളച്ചു കയറുകയായിരുന്നു നൂറുവര്‍ഷം കഠിന തടവും ശമ്പളമില്ലാത്ത തൊഴിലുമാണ് ഇയാള്‍ക്ക് ജില്ലാ കോടതി വിധിച്ചിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ യുഎസിലെ ഇന്ത്യൻ എംബസിയിൽ ഖാലിസ്ഥാൻ പ്രതിഷേധം, മാധ്യമ പ്രവർത്തകന് പരിക്ക്, അപലപിച്ച് ഇന്ത്യ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ