ചലച്ചിത്രം

ദുരിതമയം ഈ നടിയുടെ ജീവിതം; അമ്മയുടെ ചികിത്സയ്ക്കായി കനിവ് തേടി ആഷ്‌ലി

സമകാലിക മലയാളം ഡെസ്ക്


തൊടുപുഴ: നിരവധി സിനിമകളിലും  ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള തൊടുപുഴ സ്വദേശി ആഷ്‌ലിയുടെ ജീവിതചിത്രം ഇപ്പോള്‍ ദുരിതമയമാണ്. അപൂര്‍വ്വ രോഗം  ബാധിച്ച അമ്മയുടെ ചികിത്സക്കും, വൃക്ക രോഗത്തിനുള്ള സ്വന്തം ചികിത്സക്കും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്  ഈ താരം. 

മാസങ്ങള്‍ക്ക് മുമ്പ് വിക്കലില്‍ തുടങ്ങി ശബ്ദം നഷ്ടപ്പെട്ടതിന് പിന്നാലേ ആഷ്‌ലിയുടെ അമ്മക്ക് ചലന ശേഷിയും നഷ്‌പ്പെട്ടു.  വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് രോഗം മോട്ടോര്‍ ന്യൂറോ ഡിസീസാണെന്ന്  സ്ഥിരീകരിച്ചത്. അഭിനയ തൊഴിലിലെ സഹപ്രവര്‍ത്തരുടെയടക്കം സഹായത്തോടെയായിരുന്നു ഇതുവരെയുളള ചികിത്സ.

എട്ട് ഹൃസ്വ ചിത്രങ്ങളിലും റിലീസാകാനുളള ആറ് സിനിമകളിലുമാണ് ആഷ്‌ലി അഭിനയിച്ചത്. ചികിത്സയുടെ ഭാഗമായ് മുടി മുറിച്ചപ്പോള്‍ അമ്മക്ക് സങ്കടം വരാതിരിക്കാനായ് ആഷ്‌ലിയും തല മോട്ടയടിച്ചു. അഭിനയവും നിറുത്തി. അമ്മയെ  പരിചരിക്കുന്നതിനിടെ  തളര്‍ച്ചയുണ്ടായപ്പോള്‍ നടത്തിയ  പരിശോധനയിലാണ് സ്വന്തം വൃക്കകള്‍ രണ്ടും തകരാറിലായ വിവരം ആഷ്‌ലി അറിയുന്നത്.

ടാപ്പിംഗ് തൊഴിലാളിയായ അച്ചനും പത്തുവയസുകാരനായ അനുജനുമടങ്ങുന്ന കുടുംബം  ചിറ്റൂര്‍ അങ്കംവെട്ടിയില്‍ വാടക വീട്ടിലാണ് താമസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍