ചലച്ചിത്രം

യേശുദാസിനെ പോലെ പാടിയ 'കുറ്റത്തിന്' കേരളം തഴഞ്ഞു; അഭിജിത്തിനെ തേടി അന്താരാഷ്ട്ര പുരസ്‌കാരം എത്തി

സമകാലിക മലയാളം ഡെസ്ക്

യേശുദാസിന്റെ പോലെ പാട്ടുപാടിയെന്ന് ആരോപിച്ച് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിഷേധിക്കപ്പെട്ട ഗായകനാണ് അഭിജിത്ത് വിജയന്‍. അന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം അഭിജിത്തിന്റെ പിന്നില്‍ അണിനിരന്നു. ജൂറി അംഗങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. യേശുദാസിനെ പോലെ പാട്ടുപാടി എന്നു പറഞ്ഞ് തള്ളിക്കളഞ്ഞ യുവഗായകന്‍ ഇപ്പോള്‍ കേരളത്തിന് തന്നെ അഭിമാനമായിരിക്കുകയാണ്. 

ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018 ലെ മികച്ച ഗായകനുള്ള പുരസ്‌കാരമാണ് അഭിജിത്തിനെ തേടി എത്തിയിരിക്കുന്നത്. അവാര്‍ഡ് വിവരത്തെക്കുറിച്ച് അഭിജിത്ത് പറയുന്ന വീഡിയോ നടന്‍ ജയറാം ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ യുവ ഗായകനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നിറഞ്ഞ ചിരിയുമായി സന്തോഷത്തോടെയാണ് അഭിജിത്ത് അവാര്‍ഡ് ലഭിച്ച വിവരം അറിയിച്ചത്. ജയറാം പ്രധാന വേഷത്തില്‍ എത്തിയ ആകാശമിഠായി എന്ന ചിത്രത്തിലെ ആകാശപ്പാലക്കൊമ്പത്ത് എന്ന് തുടങ്ങുന്ന ഗാനം പാടിയതിനാണ് പുരസ്‌കാരം. അഭിജിത്തിന്റെ ആദ്യ ഗാനമാണിത്.

ജനകീയ വോട്ടെടുപ്പിലൂടെയാണ് തന്നെ തെരഞ്ഞെടുത്തതെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നിയെന്ന്് അഭിജിത്ത് പറഞ്ഞു. പാട്ടു പാടാന്‍ അവസരം തന്ന ജയറാമിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിജിത്ത്് നന്ദി പറഞ്ഞു. ചിത്രത്തിന്റെ നായകനായെത്തിയ ജയറാമാണ് അഭിജിത്തിനെക്കൊണ്ട് പാടിക്കാം എന്ന നിര്‍ദേശം വെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്